മുണ്ടക്കയം:1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ഈ ഗാനം എഴുതിയ ഇരുപത്തിമൂന്നുകാരനായ നിഖിലിന് ഇപ്പോള്‍ ആനന്ദവേള. ഒരു വാക്കിനാല്‍ വിടചൊല്ലിയാല്‍ മറുവാക്കുകൊണ്ടൊന്നു നീറാം നെഞ്ചകം… ഒരു ദിനം കൊണ്ടെഴുതിയ ഈ ഗാനം ഹിറ്റായതിന്റെ ആഹ്ലാദത്തി ലാണ് മുണ്ടക്ക യം  കോരുത്തോട് സ്വദേശിയായ നിഖില്‍ എസ്. മറ്റത്തില്‍. nikhil 1 copy
വയലാര്‍ ശരത്ചന്ദ്രവര്‍മ നേതൃത്വം നല്‍കിയ പാട്ടെഴുത്തു കളരിയിലൂടെ ശ്രദ്ധേയ നായ നിഖിലിന് ‘മാന്നാര്‍ മത്തായി സ്പീക്കിങ്’ സിനിമയുടെ രണ്ടാം ഭാഗത്തിലാണ് പാട്ടെഴുതുവാന്‍ ആദ്യം അവസരം ലഭിച്ചത്. രാഹുല്‍ രാജിന്റെ സംഗീതത്തില്‍ പിറന്ന ‘തിരയാണേ തിരയാണേ’ എന്ന ടൈറ്റില്‍ ഗാനമായിരുന്നു അത്. തുടര്‍ന്നാണ് മാസങ്ങള്‍ക്കു മുന്‍പ് സംഗീത സംവിധായകന്‍ രാഹുല്‍ സുബ്രഹ്മണ്യന്‍ നിഖിലിന് സംവിധായകന്‍ മേജര്‍ രവിയുടെ ചിത്രത്തില്‍ അവസരത്തിനായി ശ്രമിക്കാമെന്നറി യിച്ചത്. തുടര്‍ന്ന് രാഹുല്‍ സുബ്രഹ്മണ്യനും നിഖിലും മേജര്‍ രവിയെ കാണാനെത്തി.
nikhil copy
10 മിനിറ്റ് നീണ്ടുനിന്ന സംസാരത്തിനിടയില്‍ തന്നെ നിഖിലില്‍ വിശ്വാസമര്‍പ്പിച്ച മേജര്‍ രവി പാട്ടിന്റെ സന്ദര്‍ഭം വിവരിച്ചു. സന്ദര്‍ഭം കേട്ട് മുഴുമിക്കും മുന്‍പേ രണ്ടാളുടെയും നടുവില്‍ ഇരുന്നു കൊണ്ടു തന്നെ നിഖില്‍ കയ്യില്‍ ഇരുന്ന താളുക ളില്‍ രണ്ടുവരി കുറിച്ചു. ‘ഒരുവാക്കിനാല്‍ വിടചൊല്ലിയാല്‍ മറുവാക്കുകൊണ്ടൊ ന്നു നീറാം നെഞ്ചകം’. മേജര്‍ രവിക്ക് ഈ വരികള്‍ നന്നേ ബോധിച്ചു. ‘സമയം ഇനി അധികമില്ല എല്ലാം വേഗത്തിലാക്കണം’ എന്ന മറുപടി നല്‍കി ഇരുവരെയും യാത്രയാക്കി. അന്നു തന്നെ ആദ്യവരികളോടു കൂട്ടിച്ചേര്‍ത്ത് അടുക്കും ചിട്ടയുമുള്ള ഒരു ഗാനത്തിനു നിഖില്‍ പിറവി നല്‍കി.

വരികളുടെ ഭാവങ്ങള്‍ക്കു മികച്ച ഈണവും നല്‍കി രാഹുല്‍ സുബ്രഹ്മണ്യന്‍ ഗാനം മേജര്‍ രവിക്ക് നല്‍കി. സിനിമ തിയറ്ററുകളില്‍ എത്തും മുന്‍പേ ഒരുവാക്കിനാല്‍ എന്ന ഗാനം സമൂഹമാധ്യമങ്ങളിലൂടെ ഹിറ്റായി. കോരുത്തോട് മറ്റത്തില്‍ എം.ഡി. സാബു- ബിജി ദമ്പതികളുടെ മകനാണ് നിഖില്‍.

kalayil 22