റിപ്പോര്‍ട്ട് അന്‍സര്‍.ഇ.നാസര്‍

കനകം വിളഞ്ഞിരുന്ന കാഞ്ചനപ്പള്ളിയില് നിന്നും  റബ്ബറിന്റെ നാടായ കാഞ്ഞിരപ്പള്ളിയിലേക്ക് നൂറ്റാണ്ടുകളുടെ ദൂരമുണ്ട്. ചരിത്രത്തിന്റെ കൈപിടി’ച് നടക്കുമ്പോള് ആദ്യം വാണിജ്യം പൊന്നു വിളയിച്ച കാഞ്ചനപള്ളിയിലേക്കാണ് ചെന്നെത്തുന്നത്. ലിഖിതങ്ങളും അലിഖതങ്ങളുമായ ശേഷിപ്പുകള്  നമ്മെ ആയിരം വര്ഷം മുമ്പുള്ള കാഞ്ചനപ്പള്ളയിലേക്ക് തിരിച്ച് നടത്തുന്നു.

ചിതറികിടക്കുന്ന ചരിത്രതാളുകള് കൂട്ടിവായിക്കുമ്പോഴാണ് കാഞ്ഞിരപ്പള്ളി പഴമയുടെ കാഞ്ചനപ്പള്ളിയാകുന്നത്. തമിഴ്‌നാടുമായുള്ള ബന്ധമാണ്  ഈ സഹ്യമലനിര താഴ്വരെയ  കനകം വിളയിക്കുന്ന നാടാക്കി മാറ്റിയത്.  കനകം വിളയുന്ന എന്ന അര്ഥം വരുന്ന കാഞ്ചനപ്പള്ളിയാണ് കാലാന്തരത്തില് കാഞ്ഞിരപ്പള്ളിയായതെന്ന് ചരിത്ര പുസ്തകങ്ങള് വെളിവാക്കുന്നു.

എഡി 1100നും 1300നും മധ്യേയുള്ള കാലഘട്ടം. രണ്ടാം ചേര രാജ്യം തകരുകയും, പാണ്ഡ്യന്മാരും, ചോളന്മാരും ശക്തി പ്രാപിക്കുകയും ചെയ്തു. നാട്ടു ജില്ലകളിലെ പാലാര് മുതല് പടിഞ്ഞാറോട്ട് കാഞ്ചനപ്പള്ളി( ഇന്നത്തെ കാഞ്ഞിരപ്പള്ളി ) വരെയും തെക്ക് മാവേലിക്കര  വരെയും, വടക്ക്  പൂഞ്ഞാര്   വരെയും വ്യാപിചു കിടന്ന രാജ്യത്തിന്റെ  പേര് കേരള വളനാട് എന്നായിരുന്നുവത്രേ. അന്ന് ഇവിടെ നെല്ലിമലപേട്ട എന്നൊരു വാണിജ്യ കേന്ദ്രമുണ്ടായിരുന്നു. പേട്ട മുതല് ഒന്നാം മൈല് വരെയുള്ള ഭാഗമായിരുന്നു ഈ വാണിജ്യ കേന്ദ്രം.

തമിഴ്‌നാട്ടില് നിന്നുള്ള പ്രമുഖ വ്യാപാരികള് കാടും മേടും താണ്ടി ഇവിടെ എത്താറുണ്ടായിരുന്നു. രത്‌നങ്ങളും വൈരങ്ങളും പട്ടുവസ്ത്രങ്ങളും  ഇവിടെ വിറ്റിരുന്ന അവര് ഇവിടെ നിന്നും ഏലവും കുരുമുളകും തേയിലയും ചുക്കും, നാളികേരവും ഉള്പ്പടെയുള്ള മലഞ്ചരക്കുകള് അവിടേയ്ക്കും കൊണ്ടുപോയിരുന്നു.  അന്ന് ഇവിടുത്തെ വസ്ത്ര രംഗത്ത് ‘കാഞ്ചനപ്പള്ളി ക’ച്ച ‘ പ്രശസ്തമായിരുന്നു. അതിവിശിഷ്ഠവും വിദഗ്ധുവമായി നിലയില് നെയ്‌തെടുക്കുന്ന കച്ച സമ്പന്ന കുടുംബാംഗങ്ങളും, രാജകുടുംബാംഗങ്ങളുമാണ് ധരിച്ചിരുന്നത് .

സഹ്യമലനിരകളിലെ മലയിടുക്കുകളിലൂടെ കാല്‌നടയായും മൃഗങ്ങളുടെ പുറത്തേറിയുമാണ് ത്മിഴ് വ്യാപാരികള് ഇവിടേക്ക് എത്തിയിരുന്നത്. വനവിഭവങ്ങളുടെ പ്രധാന  വിപണ കേന്ദ്രവും, തീരപ്രദേശങ്ങളിലെ  തുറമുഖങ്ങളിലേക്കുള്ള വ്യാപാര മാര്ഗ്ഗത്തിലെ പ്രധാന താവളവുമായിരുന്നു നെല്ലിമല പേട്ട. ഇവിടെ കാഞ്ചന വള്ളി എന്നൊരു ക്ഷേത്രം  പുരാതന  കാലത്ത് സ്ഥിതി  ചെയ്തിരുന്നതായും  പഴമക്കാരുടെ മൊഴിയുണ്ട്. ഇതാണ് പിന്നീട് കാഞ്ഞിരപ്പള്ളിയായെതെന്നും പറയപ്പെടുന്നു.  തമിഴ് നാട്ടില് നിന്നും വാണിജ്യത്തിനെത്തിയ  ചെട്ടിമാരാണ്  തെക്കേ ഗണപതിയാര് കോവില് നിര്മ്മിച്ച് തങ്ങളുടെ പരദൈവമായ മഹാഗണപതിയെ പ്രതിഷ്ഠിച്ചതെന്ന്് ഐതീഹ്യം.

പിന്നീട് ഇവിടെ കുടിയേറിയ  വെള്ളാള പിള്ളമാരും ഇവിടെ ആരാധന നടത്തിവന്നു.  ഇടയ്ക്ക് ഇരുകൂട്ടരും   തമ്മിലുണ്ടായ അഭിപ്രായ വെത്യാസം  തെക്കംകൂര് രാജാവിന്റെ മുമ്പിലെത്തി  .അന്നത്തെ രാജാവിന്റെ നിര്‌ദ്ദേശപ്രകാരമാണ് ഗണപതിയാര് കോവിലിനോട് ചേര്ന്ന് വടക്കേ ഗണപതിയാര് കോവിലും നിര്മ്മിച്ചത്.  കാലാന്തരത്തില് ഇവിടുത്തെ  വിപണി ക്ഷയിച്ചു. ഇതോടെ വാണിജ്യാവശ്യങ്ങള്ക്കായി കുടിയേറിയവര് കൂടൊഴിഞ്ഞു. പേട്ടവിപണി നിശ്ചലമായി.

ചിറക്കടവ്, ചെറുവള്ളി, ഇടക്കുന്നം, ഇളങ്ങുളം, എലിക്കുളം, എരുമേലി വടക്ക്, എരുമേലി തെക്ക്, കാഞ്ഞിരപ്പള്ളി, കൂട്ടിക്കല്, മണിമല, മുണ്ടക്കയം ,കൂവപ്പള്ളി  എന്നീ 12 വില്ലേജുകള് ഉള്‌പ്പെടുന്നതാണ് കാഞ്ഞിരപ്പള്ളി താലൂക്ക്. ഒരു ബ്ലോക്ക് പഞ്ചായത്തും ഒന്പതു ഗ്രാമ പഞ്ചായത്തുകളും. ചിറക്കടവ്, എലിക്കുളം, എരുമേലി, കാഞ്ഞിരപ്പള്ളി, പാറത്തോട് , കൂട്ടിക്കല്, കോരൂത്തോട്, മുണ്ടക്കയം ,മണിമല എന്നിവയാണ് ഗ്രാമ പഞ്ചായത്തുകള്
കെ.കെ. റോഡ്.
ബ്രിട്ടീഷുകാര് നായാട്ടിനും ഉല്ലാസ യാത്രയ്ക്കുമായി  മല കയറിതാണ് കെ.കെ.റോഡിന്റെ സൃഷ്ടുക്ക് കാരണമായതെന്നു പറയാം. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള കെ.കെ. റോഡ് 1863ല് റാണി ലക്ഷ്മി ഭായിയുടെ ഭരണ കാലത്താണ് നിര്മ്മാണം ആരംഭിച്ചത്. ബ്രിട്ടീഷുകാര് തിരുവിതാംകൂറിനെ പാണ്ടി നാടുമായി ബന്ധിപ്പിക്കാന് മല കീറി നിര്മ്മിച്ച പാത. കേരളത്തിന്റെ കിഴക്കേ അറ്റത്ത്   തമിഴ്‌നാടുമായി ബന്ധിക്കുന്ന റോഡ് .കോട്ടയത്തു നിന്നും ആരംഭിച്ച് കുമിളിയില് അവസാനിക്കുന്ന 109 കിലോമീറ്റര് ദൈര്ഘ്യമുള്ള കെ.കെ. റോഡ്   ഇന്ന് കൊല്ലംതേനി ദേശീയ പാത 183ന്റെ ഭാഗമായി മാറി. ആധുനിക സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന 1863ല് നിര്മ്മാണം തുടങ്ങിയ പാത വിവിധ ഘട്ടങ്ങളായാണ് പൂര്ത്തിയാക്കിയത് .

ആദ്യ ഘട്ടം കോട്ടയത്തു നിന്നും മുണ്ടക്കയം വരെയുള്ള ഭാഗത്ത് റോഡ് നിര്മ്മിച്ചു.  പിന്നീട് കിഴക്കോട്ടുള്ള ഭാഗം ചെങ്കുത്തായ വനമേഖലയായിരുന്നു. വന്മലകളും, ഭീമന് പാറകളും, അഗാധമായ കൊക്കകളും നിറഞ്ഞ ദുര്ഘട ഭാഗം . ഇവിടെ  പാത നിര്മ്മാണം സാഹസമായിരുന്നു.  മുണ്ടക്കയത്തു നിന്നും കുട്ടിക്കാനം ,പീരുമേട്, പാമ്പനാര്, വണ്ടിപ്പെരിയാര് വഴി കുമളി വരെ മല കീറിയുള്ള  പാത നിര്മ്മാണം ഏറെ ദിരുതവും അപകടകരവുമായിരുന്നു.  ആനത്താരകളിലൂടെയായിരുന്നു റോഡിന്റെ റൂട്ട്. ബ്രിട്ടീഷുകാര് നായാട്ടിനും ഉല്ലാസ യാത്രയ്ക്കുമായി  മല കയറിയുണ്ടായ താരയാണ് പിന്നീട് റോഡായി മാറിയത്. ഏലം, തേയില, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷിയും, തമിഴ്‌നാട്ടിലേക്കുള്ള പ്രവേശനവുമായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം.
ആയിരക്കണക്കിന് തൊഴിലാളികളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് കെ.കെ. റോഡ് യാഥാര്ഥ്യമാക്കിയത്. നിര്മ്മാണ കാലത്ത് ഒട്ടേറെ തൊഴിലാളികളുടം ജീവന് പൊലിഞ്ഞു. അപകടങ്ങളും, രോഗങ്ങളുമാണ് ജീവഹാനി വരുത്തിയത്. കൊടും വനത്തിലെ വന്മലകളും പാറകളും കീറി പാത നിര്മ്മിക്കുന്നതിനിടെയുണ്ടായ അപകടങ്ങളും, കൊടും തണുപ്പായിരുന്ന ഇവിടെ മലമ്പനി ബാധിച്ചുമാണ് മരണങ്ങളേറെയും സംഭവിച്ചത്. ഇത്തരത്തില് മരിച്ചവരെ പാമ്പാടി കാളചന്തയ്ക്ക്  സമീപം തെള്ളി’ചുവട്ടില് സംസ്‌കരിചിട്ടുണ്ടെന്നാണ് ചരിത്രം.

റോഡ് നിര്മ്മാണ ഉദ്യോഗസ്ഥര് പടുത ഉപയോഗിച്ച് കൂടാരം  കെട്ടി താമസിച്ചിരുന്ന പാമ്പാടിയിലെ സ്ഥലമാണ് പിന്നീട് കൂടാരക്കുന്ന് എന്നറിയിപ്പെടുന്നത്. മുള്കാടുകളും വിഷ സര്പ്പങ്ങളും നിറഞ്ഞ പൊന്കുന്നം ഭാഗത്തെ കാടുവെട്ടാനുള്ള പണിക്കാരുടെ മടി മാറ്റാന് ബ്രിട്ടീഷുകാര് കണ്ട  മാര്ഗ്ഗം സ്വര്ണ്ണനാണയമാണ്. നിശ്ചിത പണി പൂര്ത്തിയാക്കുന്നവര്ക്ക് സ്വര്ണ്ണ നാണയം സമ്മാനമായി നല്കിയാണത്രേ കാടുവെട്ടിത്തെളി’ച്ചത്. ( മുള്കാടുകളില്  പൊന്പണം വിതറിയെന്നും ഇവ എടുക്കാന് ആളുകള് കാടു വെട്ടി തെളിച്ചെന്നും കഥയുണ്ട്). അങ്ങനെ കാടു മാറി തെളിഞ്ഞ പ്രദേശം പൊന്കുന്നമായി മാറി.

റോഡ് നിര്മ്മാണം പൂര്ത്തിയായി വന്ന മുറയ്ക്ക് കാളവണ്ടികളാണ് ഇതുവഴി ആദ്യം ഓടി തുടങ്ങിയത്. കോട്ടയം മുണ്ടക്കയം റൂട്ടില് ദിവസവും ഒട്ടേറെ കാളവണ്ടികള് ഓടിയിരുന്നു. കാര്ഷികോല്പ്പന്നങ്ങള് ഉള്പ്പടെയുള്ളചരക്കു നീക്കമായിരുന്നു പ്രധാനം. നാളികേരവും,നെല്ലുമൊക്കെയായിരുന്നു ഈ കാളവണ്ടികളില് കൊണ്ടുപോയിരുന്നത്. കെ.കെ. റോഡില് ടാറിങ്ങിന് മുമ്പേ ബസ് സര്വ്വീസ് ആരംഭിച്ചു. 75 വര്ഷത്തോളമായി കെ.കെ. റോഡില് ബസ് സര്വ്വീസ് തുടങ്ങിയിട്ടൈന്നാണ് കണക്ക്. എട്ടു സീറ്റുകളുള്ള ബസുകളാണ് ആദ്യം ഓടിയതത്രേ.  സ്വരാജ്, കൈലാസ്, ബാലകുമാര് എന്നീ ബസുകളാണ് ആദ്യകാലങ്ങളില് ഓടി തുടങ്ങിയത്. ആദ്യം പീരുമേട് വരെയും, പിന്നീട് വണ്ടിപെരിയാര്,  മൂന്നാം ഘട്ടത്തിലാണ് ബസ് കുമിളി വരെയെത്തിയത്. ശ്രീചി’ത്തിര തിരുനാള് മഹാരാജാവാണ്  പാതയിലൂടെ യാത്ര ചെയത്  റോഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.