മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ ആദ്യമായി ജിഡി ചാർജ് ഇനി സീനിയർ വനിത സിവിൽ പോലീസ് ഓഫീസർക്ക്. മുണ്ടക്കയം സ്വദേശി കാഞ്ഞിരത്തുംമൂട്ടിൽ ജോഷിയുടെ ഭാര്യ സാനി എലിസബത്ത് പോൾ ആണ് ജനറൽ ഡയറി(ജിഡി) ചാർജ് സ്ഥാനം ഏറ്റെടുത്തത്. പോലീസ് സ്റ്റേഷനുകളിൽ വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന നിർദേശത്തെ തുടർന്നാണ് ജിഡി ചാർജ് വനിതാ പോലീസ് ഓഫീസർക്ക് നൽകിയത്.

പോലീസ് സ്റ്റേഷനിലെ പ്രധാന രജിസ്റ്ററുകളിൽ ഒന്നാണ് ജനറൽ ഡയറി. സ്റ്റേഷനിലെ ദൈനംദിന കാര്യങ്ങൾ അവ നടക്കുന്ന സമയം ഉൾപ്പെടെ രേഖപ്പെടുത്തി വയ്ക്കുക എന്നതാണ് ജോലി.

2002 ൽ രണ്ടാം ബാച്ചിൽ കേരളാ പോലീസ് അക്കാഡമിയിൽ ട്രെയിനിംഗ് പൂർത്തിയാക്കി പൊൻകുന്നം, മുണ്ടക്കയം, ഹൈവേ എന്നിവടങ്ങളിലെ സേവനത്തിനുശേഷം കാഞ്ഞിരപ്പള്ളി സർക്കിളിലെ ആദ്യ വനിത ജിഡി ചാർജ് ഏറ്റെടുക്കുന്നു എന്ന പ്രത്യേകതയും കൂടി ഉണ്ട് .