വിധി തളര്‍ത്തിയ യുവാവിനെ നിയമവും തോല്പിച്ചു. മൂന്നു കുട്ടികളും ഭാര്യയും അമ്മയും അടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കാന്‍ മാര്‍ഗ്ഗമില്ലാതെ വികലാംഗനായ കാഞ്ഞിരപ്പളളി സ്വദേശി താജുദ്ദീന്‍.
കാഞ്ഞിരപ്പളളി :വിധിയെ ചെറുത്ത് തോല്പിച്ച താജുദ്ദീനെ നിയമം തോല്പിച്ച പ്പോള്‍ മുന്നോട്ടു ള്ള ജീവിതം ഈ യുവാവിന് മുന്‍പില്‍ ഇരുളടഞ്ഞതായി മാറുന്നു.ഇരു കാലുകളും തളര്‍ന്ന കാഞ്ഞിരപ്പള്ളി പാറക്കടവ് കൊച്ചുപറമ്പില്‍ താജുദ്ദീന്‍ ഭാര്യയും അമ്മയും മൂന്ന് കൊച്ചു കുട്ടികളും അടങ്ങുന്ന കുടുബത്തെ എങ്ങനെ സംരക്ഷിക്കുമെന്ന ആശ ങ്കയിലാണിപ്പോള്‍. ചെറുപ്പത്തിലെ പോളിയോ വന്നതിനെ തുടര്‍ന്നാണ് താജുദീ ന്റെ ഇരുകാലുകളും തളര്‍ന്നത്.
എന്നാല്‍ വിധിയുടെ ക്രൂരതയ്ക്ക് മുന്‍പില്‍ തളര്‍ന്നിരിക്കാന്‍ ഈ യുവാവ് തയ്യാ റായിരുന്നില്ല. കൈ കൊണ്ട് നിയന്ത്രിക്കാവുന്ന ബ്രേക്ക് ഘടിപ്പിച്ച ഓട്ടോറിക്ഷയു മായി താജുദ്ദീന്‍ നിരത്തിലിറങ്ങി. മറ്റുള്ളവരുടെ മുന്‍പില്‍ കൈ നീട്ടുന്നതിനെക്കാള്‍ നല്ലത് അധ്വാനിച്ച് ജീവിക്കുന്നതാണന്ന തിരിച്ചറിവാണ് ഓട്ടോറിക്ഷ ഓടിക്കാനുള്ള തീരുമാനത്തിലേക്ക് ഈ യുവാവിനെ എത്തിച്ചത്. 21 വര്‍ഷമായി കാഞ്ഞിരപ്പള്ളി യില്‍ ഓട്ടോ ഒടിക്കുന്ന താജുദ്ദീന്‍ പക്ഷെ ഇന്ന് വലിയ പ്രതിസന്ധിയിലാണ്.
ഗതാഗത പരിഷ്‌ക്കാരത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയില്‍ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കിയപ്പോള്‍ ഈ യുവാവിന് പെര്‍മിറ്റ് നല്‍കുവാന്‍ അധി കൃതര്‍ തയ്യാറായില്ല. ലൈസന്‍സില്ല എന്നതായിരുന്നു ഇതിനായി ഉന്നയിക്കപ്പെട്ട തടസം .2002 ല്‍ താജുദീന് ലേണേഴ്‌സ് ലഭിച്ചുവെങ്കിലും ഇതുവരെലൈസന്‍സ് കിട്ടിയിട്ടില്ല.. ലൈസന്‍സിനായി പല വാതിലുകളിലും മുട്ടിയെങ്കിലും അവഗണ നയായിരുന്നു ഫലം. വികലാംഗനായതിനാലാണ് താജുദീന് ലൈസന്‍സ് നിഷേധിക്ക പ്പെട്ട ത്.
ചിലതൊഴിലാളി സംഘടനകള്‍ എതിര്‍പ്പുമായി എത്തിയതോടെ ഈ യുവാവിന് ഓട്ടോറിക്ഷ ഓടിക്കുന്നതില്‍ നിന്ന് പിന്‍മാറേണ്ടി വന്നു. താജുദീന്‍ ഓട്ടോറിക്ഷ ഓടിച്ച് ലഭിക്കുന്ന പണമായിരുന്നു കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗം ഇത് നിലച്ചതോടെ ഇനി എന്ത് എന്ന വലിയ ചോദ്യമാണ് ഇദ്ദേഹത്തിന്റെ മുന്നില്‍ ഇപ്പോഴുള്ളത്.
രണ്ടര സെന്‍െ് സ്ഥലത്ത് നാട്ടുകാരുടെയും വീട്ടുകാരുടെയും സഹായത്താല്‍ നിര്‍ മ്മിച്ച് നല്‍കിയ വീട്ടിലാണ് താജുദീന്റെയും കുടുംബത്തിന്റെയും താമസം. രോഗി യായ മാതാവ് ആയിഷ കൂലിപ്പണിക്ക് പോയി കിട്ടുന്ന പണമാണ് ഇപ്പോള്‍ ഈ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗം. മൂന്ന് മക്കളും ഭാര്യയും മാതാവും അടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കുവാന്‍ തനിക്ക് ജോലി ചെയ്‌തേ മതിയാവു എന്ന് താജുദ്ദീന്‍ പറയുന്നു. ഇതിനായി അധികാരികള്‍ കനിയണമെന്നാണ് ഈ യുവാവിന്റെ അപേക്ഷ.