പൊൻകുന്നം: മിനി സിവിൽ സ്റ്റേഷൻ ലിഫ്റ്റ് നിർമാണം വൈകും. ലിഫ്റ്റിന്റെ നിർമാണ സാമഗ്രികൾ എത്താത്തതാണ് പ്രശ്നം. കരാറുകാരൻ ലിഫ്റ്റിന്റെ അളവെടുത്ത് നിർമിക്കാനായി ചെന്നൈയിലെ കമ്പനിക്ക് അയച്ചിരിക്കുകയാണ്. അളവിന് അനുപാതികമായി ലിഫ്റ്റ് നിർമാണം പൂർത്തീകരിച്ചാണ് ഇവിടെയത്തിക്കുന്നത്.
ലിഫ്റ്റ് ഉറപ്പിക്കാനുള്ള സംവിധാനങ്ങളാണ് കെട്ടിടത്തിൽ നടക്കുന്നത്.15 ദിവസത്തിനുള്ളിൽ സാധനങ്ങൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അടുത്ത മാസം പകുതിയോടെ ലിഫ്റ്റ് നിർമാണം പൂർത്തിയാക്കാനാകുമെന്
ലിഫ്റ്റ് നിർമിക്കുന്നതിന് 24 ലക്ഷം രൂപയും ഫയർ ആൻഡ് സേഫ്റ്റി സംവിധാനം ഒരുക്കുന്നതിന് 20 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. ലിഫ്റ്റ് നിർമാണം പൂർത്തിയാകുന്നതോടെ സിവിൽ സ്റ്റേഷൻ തുറന്നു കൊടുക്കാനാകുമെന്നും ഫയർ ആൻഡ് സേഫ്റ്റി സംവിധാനം അതിന് ശേഷം ഘടിപ്പിച്ചാൽ മതിയെന്നും എഎക്സ്ഇ പറഞ്ഞു.
ലിഫ്റ്റിനായി തുക വകയിരുത്തിയപ്പോൾ ജിഎസ്ടി നടപ്പിലാക്കിയത് പദ്ധതി സാവധാനത്തിലാക്കിയതായി കരാറുകാരൻ പറഞ്ഞു. ആറു വർഷത്തിന് മുന്പ് നിർമാണം ആരംഭിച്ച സിവിൽ സ്റ്റേഷൻ പണിപൂർത്തിയാക്കിയിട്ടും