കാഞ്ഞിരപ്പള്ളി: ചിറ്റാർപുഴയുടെ കൈത്തോട്ടിൽ മാലിന്യം കെട്ടിക്കിടക്കുന്നു. ആനക്കല്ല് വളവുകയത്തിന് സമീപത്തുള്ള ആംഗൻവാടി കെട്ടിടത്തിന്റെ സമീപത്താണ് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കുമിഞ്ഞുകൂടിയിരിക്കുന്
മാസങ്ങൾക്ക് മുൻപ് തോടിന് കുറുകെ ഒടിഞ്ഞ വീണ മരത്തിൽ തടഞ്ഞാണ് മാലിന്യങ്ങൾ കിടക്കുന്നത്. നിരവധി കുട്ടികൾ പഠിക്കുന്ന ആംഗൻവാടിയുടെ സമീപത്ത് മാലിന്യം കുന്നുകൂടുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്നു നാട്ടുകാർ പറയുന്നു.
തോടിന്റെ ഒഴുക്ക് തടഞ്ഞാണ് മരം കിടക്കുന്നത്. തോട് വൃത്തിയാക്കുന്നതിനും മറ്റുമായി അധികൃതർ നടപടിയെടുക്കാത്തതാണു മാലിന്യം കുമിഞ്ഞുകൂടാൻ കാരണമെന്നും നാട്ടുകാർ പറയുന്നു.
മിക്ക ദിവസങ്ങളിലും പ്രദേശത്ത് പ്ലാസ്റ്റിക് കവറുകളിലായി വാഹനങ്ങളിലെത്തി മാലിന്യവും തള്ളുന്നുണ്ട്. അസഹീനിയമായ ദുർഗന്ധം കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു
മിനി സിവിൽ സ്റ്റേഷൻ പരിസരത്തും മാലിന്യം കുമിഞ്ഞുകൂടുകയാണ്. ഓഫീസുകളിലെ മാലിന്യങ്ങൾ സമീപത്ത് തന്നെയാണു കൂട്ടിയിട്ടിരിക്കുന്നത്