കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളിക്കിത് അഭിമാന നിമിഷം.കിഴക്കിന്റെ കവാടമായ കാഞ്ഞിരപ്പള്ളി നഗരത്തിൽ ഇനി ആരും വിശന്നിരിക്കേണ്ട. പണമില്ലാത്തതിന്റെ പേ രിൽ പട്ടിണി ഇരിക്കുന്നവർക്ക് ഇനി മുതൽ നഗരത്തിലെ ഇരുപത്തെട്ട് ഹോട്ടലുകൾ സ്നേഹസദ്യ വിളമ്പും.കാഞ്ഞിരപ്പള്ളിയിലെ നവ മാദ്ധ്യമ-സന്നദ്ധ കൂട്ടായ്മയായി രൂ പം കൊണ്ട സോഷ്യൽ ആക്ടീവ് ഫ്രണ്ട്സ്(സാഫ്),കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറ ന്റ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി യൂണിറ്റ് എന്നിവരുടെ സംയുക്ത നേതൃത്വത്തി ലുള്ള വിശപ്പ് രഹിത കാഞ്ഞിരപ്പള്ളി പദ്ധതിക്ക് കേരള പിറവി ദിനമായ നവം.1 ന് തുടക്കമാവും.ഭക്ഷണം കഴിക്കാതെ ഇരിക്കുന്ന അർഹരായ ആർക്കും പട്ടണത്തിന്റെ നാല് ഭാഗങ്ങ ളിലുള്ള കൗണ്ടറുകളിലെത്തി കൂപ്പൺ കൈപ്പറ്റി നിർദ്ദിഷ്ട ഹോട്ടലുകളിൽ നിന്ന് ഭക്ഷ ണം കഴിക്കാവുന്നതാണ്.ഇത് കൂടാതെ സാഫ് വോളണ്ടിയർമാർ കണ്ടെത്തുന്ന അർഹ രായവർക്കും ഭക്ഷണം നൽകും. കാഞ്ഞിരപ്പള്ളി ടൗൺ ഉൾപ്പെടുന്ന എട്ടാം വാർഡിനെ പ്രതിനിധീകരിക്കുന്ന ഗ്രാമപഞ്ചായത്തംഗം എം.എ.റിബിൻ ഷാ മുന്നോട്ട് വെച്ച ആശ യത്തെ പിന്തുണച്ച് സാഫ് വോളണ്ടിയർമാരായ ഷാജി വലിയകുന്നത്ത്,റിയാസ് കാൾ ടെക്സ്,ബാബു പൂതക്കുഴി,അൻഷാദ് ഇസ്മായിൽ,വിപിൻ രാജു എന്നിവർ  രംഗ ത്തെത്തിയതോടെയാണ് പദ്ധതി യാഥാർഥ്യമായത്.

കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ സഹായം തേടി ഭാരവാ ഹികളായ ഷെരീഫ് തൗഫീഖ്,അയൂബ് ഓൾ ഇൻ വൺ,ഷാഹുൽ ഹമീദ് ആപ്പിൾ ബീ, സുനിൽ സീബ്ലു എന്നിവരെ സമീപിച്ച സാഫ് വാളണ്ടിയർമാർക്ക്  പ്രതീക്ഷയിൽ കവി ഞ്ഞ പിന്തുണയാണ് ലഭിച്ചത്,നഗരത്തിലെ ഇരുപത്തിരണ്ടു ഹോട്ടലുകളും പദ്ധതിക്ക് പിന്തുണയുമായി രംഗത്തെത്തിയതോടെ വിശപ്പ് രഹിത കാഞ്ഞിരപ്പള്ളി എന്ന ഒരു കൂട്ടം മനുഷ്യ സ്നേഹികളുടെ സ്വപ്നം സഫലമാവുകയാണ്.