എരുമേലി: പത്ത് വർഷം മുമ്പ് പഞ്ചായത്തിന്‍റെ ജീപ്പ് തീ പിടിച്ച് കത്തിനശിച്ചതിൽ വിജിലൻസ് അന്വേഷണം പൂർത്തിയായി. തുടർ നടപടികൾ സ്വീകരിക്കുന്നതിന് അന്വേഷണ റിപ്പോർട്ട് തദ്ദേശ സ്വയം ഭരണ വകുപ്പിന് കൈമാറി. വകുപ്പ് ഇത് കഴിഞ്ഞ ദിവസം ഓംബുഡ്സ്മാന് നൽകി സമഗ്ര അന്വേഷണത്തിനും തുടർനടപടികൾക്കും ശിപാർശ ചെയ്ത് ഉത്തരവിട്ടു. 2009 ഡിസംബർ ഒമ്പതിനാണ് പഞ്ചായത്തിന്‍റെ ഔദ്യോഗിക വാഹനമായിരുന്ന ബൊലേറോ ജീപ്പ് തിരുവനന്തപുരം യാത്രയ്ക്കിടെ തീ പിടിച്ച് കത്തിനശിച്ചത്. സെക്രട്ടറി നിയോഗിക്കാത്ത ഡ്രൈവറെ ഉപയോഗിച്ച് വാഹനം ഓടിക്കുകയും അതു വഴി പഞ്ചായത്തിന് നഷ്ടം വരുത്തുകയും ചെയ്തു എന്നതാണ് അന്നത്തെ പഞ്ചായത്ത്‌ പ്രസിഡന്‍റിനെതിരേ പരാതി ഉയർന്നത്. പഞ്ചായത്ത്‌ ഡയറക്ടർക്ക് ലഭിച്ച പരാതിയിൽ അന്വേഷണ ചുമതല വിജിലൻസിന് കൈമാറുകയായിരുന്നു. പഞ്ചായത്ത്‌ പ്രസിഡന്‍റ് വാഹനം ദുർവിനിയോഗം ചെയ്തതിനാൽ പ്രസിഡന്‍റിനെതിരേ നടപടി സ്വീകരിക്കണമെന്നായിരുന്നു പരാതി. വിജിലൻസ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട്‌ പഞ്ചായത്ത്‌ ഡയറക്ടർക്ക് സമർപ്പിച്ചിരുന്നു.