എരുമേലി : മരണശേഷം അവയവങ്ങളെല്ലാം ദാനം ചെയ്യണമെന്ന സിസ്റ്റര്‍ ലൂസി (73) യുടെ ആഗ്രഹത്തില്‍ സഫലമാകാന്‍ കഴിഞ്ഞത് ആയിരങ്ങള്‍ക്ക് അറിവ് പകര്‍ന്ന കണ്ണു കള്‍ക്ക്. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഇരുപത്തിയാറാം മൈലിലെ ആശുപ ത്രിയില്‍ വെച്ചാണ് സി.ലൂസി മരണപ്പെട്ടത്. കണ്ണുകള്‍ ഒഴികെ മറ്റ് അവയവങ്ങള്‍ ദാനം ചെയ്യുന്നതിന് പ്രായാധിക്യം തടസമായിരുന്നു. എരുമേലി സെന്റ്റ് തോമസ് ഹൈ സ്‌കൂളില്‍ അധ്യാപികയായി വിരമിച്ച ശേഷം മഠത്തില്‍ വിശ്രമജീവിതത്തിലായിരുന്നു.

അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ നേത്രബാങ്കിലേക്കാണ് കണ്ണുകള്‍ എത്തി ക്കുക. ഇതിനുളള ശസ്ത്രക്രിയ ആശുപത്രിയില്‍ നടന്നു. അങ്കമാലി ആശുപത്രിയില്‍ നിന്നെത്തിയ നേത്രവിദഗ്ദന്‍ എബി ജേക്കബിന്റ്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. നേത്രദാന വാളന്റ്റിയര്‍മാരായ ബേബിച്ചന്‍ ഏര്‍ത്തയില്‍, സെബാസ്റ്റ്യന്‍ ടോം മണ്ണംപ്ലാക്ക ല്‍ എന്നിവരും എത്തിയിരുന്നു. നിരവധി വൈദികരും സിസ്റ്റര്‍മാരും അന്താജ്ഞലിയര്‍ പ്പിക്കാന്‍ ആശുപത്രിയിലെത്തിയിരുന്നു.

എരുമേലി വെട്ടിക്കാട്ട് കുടുംബാംഗമാണ് സി. ലൂസി. സഹോദരങ്ങള്‍ തിരുവസ്ത്രമണി ഞ്ഞ് സന്യാസ ജീവിതത്തിലേക്കെത്താന്‍ പ്രേരണയായതും സി. ലൂസി കാട്ടിയ മാര്‍ഗദീപ മായിരുന്നു. നാല് സഹോദരിമാര്‍ സന്യാസ ജീവിതത്തില്‍ ശുശ്രൂഷകരായി കഴിയുന്നു. ഫാ. ജോസ് വെട്ടിക്കാട്ട് ആണ് സഹോദരനായ വൈദികന്‍. എരുമേലി സെന്റ്റ് തോമസ് സ്‌കൂള്‍ ഉള്‍പ്പടെ വിവിധ സ്‌കൂളുകളില്‍ സി. ലൂസി അധ്യാപികയായി വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പെ അവയവദാന സമ്മതപത്രം സിസ്റ്റര്‍ നല്‍കിയിരുന്നു.

സംസ്‌കാരം മൂന്നിന് രാവിലെ ഒന്‍പതിന് എരുമേലി അസംപ്ഷന്‍ ഫൊറോന പളളിയില്‍ നടക്കും. തിരുവസ്ത്രമണിഞ്ഞ ജീവിതമത്രയും സൗമ്യവും ദീപ്തവുമായി വിജ്ഞാനം ദൈവിക ശുശ്രൂഷ പോലെ വിളമ്പിയ ആ കണ്ണുകള്‍ ഇനിയും വെളിച്ചമായി നിറയുകയാണ്.