കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിര്‍ണായക മാറ്റ ങ്ങളുമായി ബിജെപി. കെ.സുരേന്ദ്രനും കണ്ണന്താനത്തിനും പത്തനംതിട്ട നല്‍കില്ലെന്നു സൂചന. സുരേന്ദ്രന്‍ ആറ്റിങ്ങലിലും കണ്ണന്താനം കൊല്ലത്തും മല്‍സരിച്ചേക്കും.

പത്തനംതിട്ടയില്‍ പി.എസ്.ശ്രീധരന്‍ പിള്ള ഏറെക്കുറെ ഉറപ്പിക്കുകയും തൃശൂരിനായി ബിഡിജെഎസ് ശക്തമായി പിടിമുറുക്കുകയും ചെയ്തതോടെയാണു സുരേന്ദ്രന്‍ എവിടെ മല്‍സരിക്കണമെന്ന പ്രതിസന്ധി ഉടലെടുത്തത്. സുരേന്ദ്രനും എം.ടി.രമേശും അല്‍ഫോന്‍ സ് കണ്ണന്താനവും പത്തനംതിട്ടയില്‍ മല്‍സരിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നു. എന്നാലിപ്പോ ള്‍ മല്‍സരിക്കാനില്ലെന്നാണ് എം.ടി.രമേശിന്റെ നിലപാട്.

പത്തനംതിട്ടയോ തൃശൂരോ ഇല്ലെങ്കില്‍ സ്ഥാനാര്‍ഥിയാകാനില്ലെന്നു സുരേന്ദ്രന്‍ വ്യക്തമാ ക്കിയിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെയും ആര്‍എസ്എസിന്റെയും നിലപാട് ഇക്കാര്യ ത്തില്‍ നിര്‍ണായകമാകും. കെ.എസ്.രാധാകൃഷ്ണന്‍ ആലപ്പുഴയില്‍ മല്‍സരിച്ചേക്കും. കോഴിക്കോട് മണ്ഡലം ബിഡിജെഎസിനു വിട്ടുനല്‍കി പകരം എറണാകുളത്തു സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ബിജെപി തീരുമാനിച്ചു.