വേനലവധിക്കുശേഷം സ്കൂളുകൾ തുറക്കുന്നതിനുള്ള തയാറെടുപ്പുകൾ അന്തിമഘട്ടത്തിൽ. അറ്റകുറ്റപ്പണികൾ നടത്തിയും ചായം പൂശിയും ഹൈടെക് ക്ലാസ് മുറികളൊരുക്കിയു മാണ് പുത്തൻ അധ്യയന വർഷത്തെ വരവേൽക്കാൻ സ്കൂളുകൾ ഒരുങ്ങുന്നത്. ജൂണ് ആറിനാണ് പുതിയ അധ്യയന വർഷം ആരംഭിക്കുന്നത്.
സ്കൂളുകളിലേക്കുള്ള പുസ്തക വിതരണം പൂർത്തിയായി. പൊതുവിദ്യാലയങ്ങ ളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിലേക്ക് പുതിയതായി 13,005 വിദ്യാർഥികളാണ് ഇതുവരെ പ്രവേശനം നേടിയിരിക്കുന്നത്. ഒന്നാം ക്ലാസിൽ പഠനം ആരംഭിക്കുന്ന 6273 പേരും ഇതിൽ ഉൾപ്പെടുന്നു.
പുതിയ അഡ്മിഷനുകൾ ഏറ്റവും കൂടുതൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലാണ്. 1722 പേരാണ് ഇവിടെ ഒന്നാം ക്ലാസിൽ പ്രവേശനം തേടിയെത്തിയിരിക്കു ന്നത്.. സ്കൂൾ തുറക്കുന്നതുവരെ പ്രവേശന നടപടികൾ തുടരും. ഒന്നാം ക്ലാസിലും പ്ലസ് വണ്ണിലും ഒരേ ദിവസം ക്ലാസ് ആരംഭിക്കുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.
രണ്ടു ക്ലാസുകളിലേക്കുമു ള്ള പ്രവേശനോത്സവം സംയുക്തമായാണ് നടത്തുക. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ പനമറ്റം ഗവണ്മെന്റ് ഹൈസ്കൂളിലാണ് ജില്ലാതല പ്രവേശനോത്സവം. സ്കൂളുകളുടെ അറ്റകുറ്റപ്പണിക ളും മഴക്കാലപൂർവ ശുചീകരണവും പൂർത്തിയായി. കിണറുകൾ വൃത്തിയാക്കുകയും ജലസംഭരണികളും ടോയ്ലറ്റുകളും ശുചീകരിക്കുകയും ചെയ്തു.
അപകട സാധ്യതയുള്ള മരശിഖരങ്ങൾ വെട്ടിമാറ്റി. അധ്യാപക-രക്ഷാകർ തൃ സംഘടനയുടെ സഹകരണത്തോടെയാ യിരുന്നു പ്രവർത്തനങ്ങൾ. കിണർ സൗകര്യം ഇല്ലാത്ത സ്കൂളുകളിൽ തൊട്ടടുത്തുള്ള കുടിവെള്ള സ്രോതസുകൾ പ്രയോജനപ്പെടുത്തും . അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്പ് സ്കൂളുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന് നും ലഭ്യമാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
എൽപി വിഭാഗത്തിലും സ്മാർട് ക്ലാസ് മുറികൾ സജ്ജമാക്കുന്നിനുള് ള നടപടികൾ 95 ശതമാനം സ്കൂളുകളിലും പൂർത്തിയായി. പൊതു വിദ്യാലയങ്ങളിലേ ക്ക് കുട്ടികളെ ക്ഷണിക്കുന്നതിന് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ ഗൃഹ സന്പർക്ക പരിപാടിയുടെ ഭാഗമായി പൊതുവിദ്യാലയങ്ങ ളിലേക്ക് ഇത്തവണ കൂടുതൽ കുട്ടികൾ എത്തിയിട്ടുണ്ട്.