വൈരാഗ്യം തീർക്കാൻ ക്വട്ടേഷൻ.റിട്ട. എസ്.ഐ ഉൾപ്പെടെ ക്വട്ടേഷൻ ടീമിൽ.ഏഴു മണി ക്കൂറിനുള്ളിൽ പ്രതികളെ കുടുക്കി പോലീസിന്റെ സർജിക്കൽ സ്ട്രൈക്ക്..

പട്ടാപ്പകൽ ഇലക്ട്രിക്കൽ സ്ഥാപന ഉടമയുടെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് മർ ദ്ദിക്കുകയും പണം കവരുകയും ചെയ്ത സംഭവ ത്തിലാണ് നാലംഗ ക്വട്ടേഷൻ സംഘം അ റസ്റ്റിലായത് പാറത്തോട് സ്വദേശി പി.എൻ.നൗഷാദ് ആനക്കല്ല് സ്വദേശികളായ അജ്മൽ അബു , അപ്പു എന്ന് വിളിക്കുന്ന അജേഷ് തങ്കപ്പൻ, അലൻ തോമസ് എന്നിവരാണ് പിടി യിലായത്. സ്ഥപന ഉടമയുമായി അയൽവാസിയായ ഐസക്കിനുള്ള മുൻ വൈരാഗ്യമാ ണ് ക്വട്ടേഷൻ അക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. അക്രമികൾ എത്തിയ ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.

സംഭവം നടന്ന് മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞത് പൊലീസിനും നേട്ടമായി കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തെ ജനറൽ ആശുപത്രി ജംക്‌‌ഷനിൽ ബ്രൈറ്റ് ഏജൻസീസ് എന്ന സ്ഥാപനം നടത്തുന്ന ചെങ്ങളം വലിയപറമ്പിൽ ബിനോ ടോണിയോ (39)യ്ക്കാണ് നേരെയാണ് ആക്രമണം ഉണ്ടായത്.സംഭവത്തിൽ ചെങ്ങളം സ്വദേശിയായ ഐസക്ക്, പാറത്തോട് സ്വദേശിയായ ഫസിലി എന്നിവർ കസ്റ്റഡിയിൽ ഉള്ളതായാണ് സൂചന. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇലക്ട്രിക്കൽ സ്ഥാപന ഉടമ ബിനോ ടോണിയോയുടെ വീട്ടുകാരും അയൽവാസികളും തമ്മിൽ ഓടയിലെ വെള്ളം തിരിച്ചു വിടുന്നത് സംബന്ധിച്ച് തകർക്കം ഉണ്ടാകുകയും കോടതിയിൽ കേസ് നടക്കുകയും ചെയ്യുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട് ബിനോയെ മർദിക്കുന്നതിനായി മറ്റൊരു പ്രതിയായ ഐസക്ക് കോട്ടയം ചെങ്ങളം സ്വദേശിയായ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനൻ മുഖേനെ നൗഷാദിനെ ബന്ധപ്പെടുകയായിരുന്നു.നൗഷാദാണ് ഫസിലി വഴി ക്വട്ടേഷൻ നേതാവായ അജ്മലിനെ ഐസക്കിനെ പരിചയപ്പെടുത്തിയത്.തുടർന്ന് ഇവർ 2 ലക്ഷം രൂപയ്ക്ക് 2 ആഴ്ച മുൻപ് ക്വട്ടേഷൻ ഉറപ്പിച്ചു. അന്നു തന്നെ 50,000 രൂപ അഡ്വാൻസും നൽകി. ദിവസങ്ങൾ കഴിഞ്ഞിട്ടും സംഭവം നടക്കാതെ വന്നതോടെ ഐസക് വീണ്ടും ക്വട്ടേഷൻ സംഘാംഗങ്ങളുമായി ബന്ധപ്പെട്ടു.തുടർന്നാണ് ശനിയാഴ്ച കൃത്യം നടത്താനായി ഇവർ തെരഞ്ഞെടുത്തത്. അജ്മലിന്റെ നിർദേശാനുസരണമാണ് അലൻ തോമസും അജേഷ് തങ്ക പ്പനും ചേർന്ന് ശനിയാഴ്ച വ്യാപാരിയെ മർദിച്ചതും പണം കവർന്നതും.

സംഭവത്തിന് ശേഷം സംഘാംഗങ്ങൾ അൻപതിനായിരം രൂപ കൂടി ഐസക്കിൽ നിന്ന് കൈപ്പറ്റുകയും ചെയ്തു.ഉടൻ തന്നെ സമീപത്തെ സി.സി.ടി വി ക്യാമറകൾ പരിശോധി ച്ച പോലീസ് വാഹന യുടമയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിനൊടുവിലാണ് മണി ക്കൂറുകൾ കൊണ്ട് പ്രതികളെ വലയിലാക്കിയത്.

ഡി.വൈ.എസ്.പി എസ്.മധുസൂദന ന്റെ നേതൃത്തിൽ കാഞ്ഞിരപ്പള്ളി സി.ഐ ഷാജു ജോസ്, പൊൻകുന്നം സി.ഐ കെ.ആർ മോഹൻ ദാസ് പൊൻകുന്നം എസ്.ഐ സന്തോഷ് കുമാർ എസ്.പി സ്ക്വാഡിലെ എസ്.ഐ പി.വി വർഗീസ്, എ.എസ്.ഐ എം.എ ബിനോയി, എസ്.സി.പി.ഒ കെ.എസ് അഭിലാഷ്, സി.പി.ഒ മാരായ ശ്യം എസ് നായർ, നവാസ്, റിച്ചാർഡ്, വിജയ് രാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു. അറസ്റ്റ്.