കാഞ്ഞിരപ്പള്ളി: താലൂക്കിലെ ആദ്യത്തെ പ്ലാസ്റ്റിക് കോട്ടിങ് റോഡിന്റെ ഉദ്ഘാടനം ശനിയാഴ്ച നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ.എന്‍. ജയരാജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.

വാര്‍ഡംഗം റിജോ വാളാന്തറ ആമുഖപ്രസംഗം നടത്തി. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഞള്ളമറ്റം വാര്‍ഡിലെ കല്ലറക്കാവ്-കരിമ്പുകയം റോഡാണ് പ്ലാസ്റ്റിക് മിശ്രിതം ഉപയോ ഗിച്ച് ടാറിംങ് നടത്തിയത്. റോഡുകള്‍ കൂടുതല്‍ ഈട് നില്‍ക്കുന്നതോടൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കുന്നതിനും പ്ലാസ്റ്റിക് കോട്ടിങ് റോഡ് നിര്‍മാണം വഴി സാധിക്കും.20 വര്‍ഷം മുന്‍പാണ് കല്ലറക്കാവ്-കരിമ്പുകയം റോഡ് നവീകരണം നടത്തിയത്. കല്ലറ ക്കാവ് മുതല്‍ കരിമ്പുകയം അംഗന്‍വാടിവരെയുള്ള ഒരു കിലോമീറ്റര്‍ ഭാഗം 9,24,000 രൂപ ചിലവഴിച്ചാണ് നവീകരിച്ചിരിക്കുന്നത്. കരിമ്പുകയം കോസ്വേ ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ ഈ റോഡ് യാത്രക്കാര്‍ക്ക് പ്രയോജനപ്പെടും. കാഞ്ഞിരപ്പള്ളിയില്‍ നിന്നും പത്തനംതിട്ട, റാന്നി, ചേനപ്പാടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഏറ്റവും എളുപ്പത്തില്‍ എത്താന്‍ ഈ റോഡ് ഉപകരിക്കും.ഒരു കിലോമീറ്റര്‍ ദൂരം ടാര്‍ ചെയ്യുവാന്‍ 306 കിലോഗ്രാം പ്ലാസ്റ്റിക്കാണ് ഉപയോഗിക്കുന്നത്. പൊടിച്ചെടുത്ത പ്ലാസ്റ്റിക് മിശ്രിതം മിക്സിംഗ് മെഷീനിലിട്ട് മെറ്റലും ടാറുമായി കലര്‍ത്തി ഉരുക്കി ചേര്‍ക്കുകയാണ് ചെയ്യുന്നത്.10 സ്‌ക്വയര്‍ മീറ്റര്‍ ടാറിംഗിന് 10 ഗ്രാം പ്ലാസ്റ്റിക് എന്നതാണ് കണക്ക്. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളില്‍ ഈ വര്‍ഷം മുതല്‍ നിശ്ചിത ശതമാനം റോഡുകള്‍ പ്ലാസ്റ്റിക് കോട്ടിംഗ് ഉപയോഗിച്ച് നവീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കരിമ്പുകയം കല്ലറക്കാവ് റോഡ് നിര്‍മ്മാണത്തിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കുവാന്‍ കഴിയും എന്നതി നൊപ്പം റോഡുകള്‍ക്ക് കൂടുതല്‍ ഈട് ലഭിക്കുമെന്നും വാര്‍ഡംഗം റിജോ വാളാന്തറ അറിയിച്ചു.