അതിരൂക്ഷമായ ജീവിത ദുരിതത്തിലേക്ക് തള്ളിവിടുന്ന ഇന്ധനനവില വര്‍ധനവില്‍ പ്രതി ഷേധിച്ച് തിങ്കളാഴ്ച്ച ഭാരത് ബന്ദ്. കോണ്‍ഗ്രസാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്ന ത്. രാവിലെ ഒന്‍പത് മുതല്‍ മൂന്ന് വരെ ജനങ്ങള്‍ ബന്ദുമായി സഹകരിക്കണമെന്ന് കോ ണ്‍ഗ്രസ് അറിയിച്ചു. അന്നേ ദിവസം രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളിലും പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിക്കും.പ്രളയബാധിത പ്രദേശങ്ങളെ ബന്ദിൽനിന്ന് ഒഴിവാക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
കഴിഞ്ഞവര്‍ഷം ജൂണ്‍മുതലാണ് പെട്രോള്‍, ഡീസല്‍ വില ദിവസവും പുനര്ക്രമീകരിക്കാ നുള്ള സംവിധാനം നിലവില്‍വന്നത്. വിലനിര്‍ണയത്തിനുള്ള അധികാരം എണ്ണ വിപണ ന കമ്പനികള്‍ക്കാണെന്ന് പറയുമ്പോഴും കഴിഞ്ഞവര്‍ഷം ഗുജറാത്ത് തെരഞ്ഞെടുപ്പു കാല ത്തും ഇക്കൊല്ലം കര്‍ണാടക തെരഞ്ഞെടുപ്പുവേളയിലും ഇന്ധനവില വര്‍ധിപ്പിച്ചില്ല.
ഇന്ന് മാത്രം പെട്രോള്‍ 21 പൈസയും, ഡീസല്‍ വില 22 പൈസയും കൂടി. രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ തകര്‍ച്ചയിലേക്ക് തള്ളിവിടുന്ന ഇന്ധന വില വര്‍ധന പിടിച്ചു നി ര്‍ത്താന്‍ ഒരുനീക്കവും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല.രൂപയുടെ വില യിടിവും ഇന്ധനവില വര്‍ധനയും രൂക്ഷമായ വിലക്കയറ്റത്തിന് ഇടയാക്കുമ്പോഴും വി ദേശത്തെ സംഭവവികാസങ്ങളാണെന്നു പറഞ്ഞ് ഒഴിയുകയാണ് കേന്ദ്രസര്‍ക്കാര്‍. പ്രധാന മന്ത്രിയുള്‍പ്പെടെ ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്.
അഞ്ചുമാസത്തിനുള്ളില്‍ രാജ്യത്ത് പെട്രോളിന് 6.50 രൂപയും ഡീസലിന് 4.70 രൂപയുമാ ണ് വര്‍ധിച്ചത്.ഇതര പെട്രോളിയം ഉല്‍പ്പന്നങ്ങളായ എല്‍പിജി,പിഎന്‍ജി,സിഎന്‍ജി എന്നിവയുടെ വിലയും ക്രമാതീതമായി ഉയര്‍ന്നു.ഡോളര്‍ കരുത്താര്‍ജിക്കുന്നതും വിദേ ശകമ്പനികള് ഇന്ത്യയിലെ ഓഹരികള്‍ വിറ്റഴിക്കുന്നതും എണ്ണവില വര്‍ധനയുമാണ് രൂപയുടെ പതനത്തിനു കാരണം.
രാജ്യാന്തരവിപണിയിലെ അസംസ്കൃത എണ്ണവിലവര്‍ധനയാണ് രാജ്യത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിനു കാരണമെന്ന് സര്‍ക്കാര്‍ വിശദീകരിക്കുമ്പോഴും കണക്കുകള്‍ ഈ വാദത്തിന് എതിരാണ്. ക്രൂഡ് ഓയില്‍ വീപ്പയ്ക്ക് നിലവില്‍ വില 78 ഡോളറാണ്. എന്നാല്‍, വീപ്പയ്ക്ക് 125 ഡോളറില്‍ കൂടുതലുണ്ടായിരുന്നപ്പോള്‍പ്പോലും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇതിലും കുറവായിരുന്നു.
നാലുവര്‍ഷം 3,92,057 കോടി രൂപയാണ് ഈയിനത്തില്‍ ജനങ്ങളില്‍നിന്ന് അധികമായി ഊറ്റിയത്. ഇക്കൊല്ലം 1,69,250 കോടി രൂപയുടെ അധികവരുമാനവും പ്രതീക്ഷിക്കുന്നു. അങ്ങനെ അഞ്ചുവര്‍ഷത്തില്‍ 5,61,307 കോടി രൂപയാണ് പെട്രോള്‍, ഡീസല്‍ എക്സൈ സ് തീരുവയില്‍നിന്ന് അധികവരുമാനമായി കേന്ദ്രത്തിന് ലഭിക്കുക. ഈ വരുമാനം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല.