ശബരിമല വിഷയത്തിൽ സർക്കാർ സർവകക്ഷിയോഗം വിളിച്ചത് ഹൈന്ദവ ഭക്തജന ങ്ങളോട് യുദ്ധം പ്രഖ്യാപിക്കാനാണെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ്. എങ്ങനെയും യുവതികളെ ശബരിമല കയറ്റാൻ പ്രതിജ്ഞാബദ്ധനാണ് താനെന്ന് അറിയി ക്കാനാണ് ഈ പ്രഹസനം പിണറായി വിജയൻ സംഘടിപ്പിച്ചത്.
പ്രളയം മൂലം തകർന്നടിഞ്ഞ കേരളത്തെ പുനർനിർമ്മിക്കാൻ ജനങ്ങളെ ഒറ്റക്കെട്ടായി നി ർത്താൻ ബാധ്യതയുള്ള മുഖ്യമന്ത്രി സംസ്ഥാനത്ത് കലാപമുണ്ടാക്കിയേ അടങ്ങൂവെന്ന വാശിയിലാണ്.ഇത് സർവനാശത്തിലേക്കുള്ള പോക്കാണ്.ഇതിന് സിപിഎം ജനങ്ങളോട് കണക്ക് പറയേണ്ടിവരുമെന്നും പി.സി.ജോർജ് പറഞ്ഞു.