കാഞ്ഞിരപ്പള്ളി: തനിക്ക് നേരേ അക്രമണം ഉണ്ടായാല്‍ തോക്കെടുക്കുമെ ന്നും ആവശ്യമെങ്കില്‍ വെടിവെയ്ക്കുമെന്നും പി.സി ജോര്‍ജ് എം.എല്‍. എ. മുണ്ടക്കയം വെള്ളനാടിയില്‍ തൊഴിലാളികള്‍ക്കെതിരെ തോക്ക് ചൂ ണ്ടിയ സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തെപ്പ റ്റി മാധ്യമങ്ങളോട് സംസാരിക്കുകയിരുന്നു അദ്ദേഹം. പാവപ്പെട്ട കുടും ബങ്ങളുടെ പരാതിക്ക് പരിഹാരം കാണുന്നതിനാണ് താന്‍ അവിടെ എ  ത്തിയത്. തന്നെ പേടിപ്പിക്കാന്‍ വന്നവരോട് പോടാ എന്ന് പറയുക മാത്ര മാണ് ചെയ്തത്.

തോക്കെടുത്തിട്ടില്ല. ഹൈക്കോടതി ഈ കേസിന്റെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തതാണ്. സംഭവിച്ചതെന്താന്ന് പൊതുജനങ്ങള്‍ക്കറിയാം. തന്റെ കൈയ്യില്‍ ഇപ്പോഴും തോക്കുണ്ട്. ഇതിന് ലൈസ്സെന്‍സും ഉണ്ട്. പ്രശ്‌നങ്ങ ളില്‍ നിന്നും ഓടിയൊളിക്കാന്‍ ശ്രമിക്കുന്നുമില്ല. ഒരുത്തന്റെയും പുറ കെ പോകുവാനും ഉദ്ദേശ്യമില്ലന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു

2017 ജൂണ്‍ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹാരിസണ്‍ എസ്റ്റേറ്റിനോട് ചേര്‍ന്നു വെളളനാടി ആറ്റോരംപുറമ്പോക്ക് കോളനിയി ലേക്ക് തോട്ടത്തിലൂടെയുളള റോഡ് തോട്ടം ഉടമകള്‍ അടച്ചതിനെ തുടര്‍ന്നാ ണ് സ്ഥലം എം.എല്‍.എ.കൂടിയായ പി.സി.ജോര്‍ജ് എത്തിയത്. പുറമ്പോ ക്ക് കോളനി നിവാസികളുമായി സംസാരിക്കുന്നതനിടയില്‍ സ്ഥലത്തെ ത്തിയ തോട്ടം തൊഴിലാളികളും എം.എല്‍.എ.യും തമ്മില്‍ വാക്കേറ്റമു ണ്ടായി. ഇതേ തുടര്‍ന്നു എം.എല്‍.എ. എളിയിലിരുന്ന തോക്കെടുത്ത് തൊഴിലാളികള്‍ക്കു നേരെ ചൂണ്ടുകയായിരുന്നു.