പൂഞ്ഞാര്‍ എംഎൽഎ പി.സി. ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം സെക്യുലര്‍ എൻഡിഎയിൽ ചേർന്നു. പത്തനംതിട്ടയിൽ നടന്ന വാർത്തസമ്മേളനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളക്കൊപ്പം എത്തിയാണ് ജോർജ് പ്രഖ്യാപനം നടത്തിയത്.

പത്തനംതിട്ടയിലും കോട്ടയത്തും തൃശൂരിലും തിരുവനന്തപുരത്തും എൻഡിഎ സ്ഥാനാർഥികൾ വൻഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ജോർജ് പറഞ്ഞു. മോദി നേതൃത്വം നൽകുന്ന എൻഡിഎയ്ക്കൊപ്പം ചേർന്നതിൽ സന്തോഷമുണ്ടെന്നും ജോർജ് കൂട്ടിച്ചേർത്തു.

കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നത് ബിജെപിയാണെന്നും അതുകൊണ്ടാണ് ജനപക്ഷം പാർട്ടി എൻഡിഎയ്ക്കൊപ്പം ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎയില്‍ ചേരാനുള്ള തീരുമാനം കേരള ജനപക്ഷം സെക്യുലര്‍ ഐക്യകണ്‌ഠേനയെടുത്ത തീരുമാനമാണെന്ന് പി.സി. ജോര്‍ജ് വ്യക്തമാക്കിയിരുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദി കാര്‍ഷി ക മേഖലയ്ക്കായി ചെയ്ത സഹായങ്ങളും പദ്ധതികളും പരിഗണിച്ചാണ് എന്‍ഡിഎ യുടെ ഭാഗമാകാന്‍ തീരുമാനിച്ചതെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. യുഡിഎഫില്‍ ചേരാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ നേതൃത്വം വഞ്ചനാപരമായ നിലപാടാണു സ്വീ കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.