കാഞ്ഞിരപ്പള്ളി സ്വകാര്യ ബസ് യാത്രയ്ക്കിടെ പാറത്തോട് പുളിക്കല്‍ അബ്ദുള്‍ ലത്തീ ഫാണ്(67)ബസിലിരുന്നു മരിച്ചത്.വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭ വം, ചങ്ങനാശേരിയില്‍ നിന്നും മുണ്ടക്കയത്തേക്കു പോവുകയായിരുന്ന കെ.ഇ.എം. എസ് ബസില്‍ സീറ്റിലിരുന്നു യാത്ര ചെയ്യുന്നതിനിടെ പൊന്‍കുന്നത്തെത്തിയപ്പോഴാണ് അബ്ദുള്‍ ലത്തീഫിനെ മരിച്ച നിലയില്‍ കണ്ടത്.ചങ്ങനാശേരിയില്‍ നിന്നും കയറിയ അ ബ്ദുള്‍ ലത്തീഫ് ഉറങ്ങുകയായിരുന്നുവെന്നാണ് സഹയാത്രികരും ബസ് ജീവനക്കാരും കരുതിയത്.

പൊന്‍കുന്നം സ്റ്റാന്‍ഡിലെത്തിയപ്പോള്‍ സീറ്റില്‍ നിന്നും വീണതിനെ തുടര്‍ന്നാണ് മറ്റുള്ള വര്‍ ശ്രദ്ധിച്ചത്.ഉടന്‍ ബസില്‍ തന്നെ ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഹൃദയ സ്തംഭനമാണ് മരണകാരണമെന്നാണ് ഡോക്ടര്‍ മാരുടെ പ്രാഥമിക നിഗമനം.

ഹൃദ്രോഗത്തിനു മരുന്നു കഴിക്കുന്ന ആളായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു.ഖബറ ടക്കം വെള്ളിയാഴ്ച്ച രാവിലെ പത്ത് മണിക്ക് പാറത്തോട് മുഹിയിദ്ദീന്‍ ജുമാ മസ്ജിദില്‍ .ഭാര്യ: പൊന്‍കുന്നം അഞ്ചല്‍ കുറ്റിയ്ക്കല്‍ കുടുംബാംഗം റുഖിയ.മക്കള്‍:ജസ്‌ന,രഹ്ന, ജസീം. മരുമക്കള്‍: റിജു. നൗഷാദ്,ഫൗസിയ.