യേശുവിന്റെ രാജകീയ ജറുസലേം പ്രവേശനത്തെ അനുസ്മരിച്ച് കുരുത്തോലകൾ കൈയിലേന്തി ദേവാലയ വാതിലിലേക്ക് വിശ്വാസികൾ പ്രദക്ഷിണം നടത്തുന്ന സുദിനം. ആശിർവദിച്ച കുരുത്തോലകൾ രക്ഷയുടെ അടയാളമായി വിശ്വാസികൾ പാവനമായി പ്രതിഷ്ഠിക്കും. രണ്ടായിരം വർഷങ്ങൾക്കു മുൻപ് ജനം രാജാധിരാജനെ ഒലിവുചില്ലകളും ഈന്തപ്പനയോലകളും വസ്ത്രങ്ങളും വീശി ഓശാന, ഓശാന ദാവീദിന്റെ പുത്രന് ഓശാന എന്ന് ഉദ്ഘോഷിച്ച് കഴുതക്കുട്ടിയുടെ പുറത്ത് ജറുസലേം നഗരവീഥിയിലൂടെ പൗരാണിക ദേവാലയത്തിന്റെ സുവർണകവാടത്തിലേക്ക് ആനയിച്ചതിന്റെ സ്മരണദിനം.
യേശുവിനെ ജറുസലേമിൽ തടിച്ചുകൂടിയ ജനാവലി ആദരിച്ചാനയിച്ചതിന്റെ സ്മരണദിനം പാം സണ്‍ഡേ എന്നറിയപ്പെടുന്നു. യേശുവും ശിഷ്യന്മാരും ജറുസലേമിൽ എത്തിയപ്പോൾ ആബാലവൃദ്ധം ജനം ഓശാന എന്ന് വിളിച്ചു ഉച്ചത്തിൽ വിളിച്ചു പറഞ്ഞതിന്റെ അനുസ്മരണമാണ് ഓശാന ഞായർ. ഓശാന എന്നാൽ കർത്താവേ ഞങ്ങളെ രക്ഷിക്കണമേ എന്നാണ് അർത്ഥം. ഇളം തെങ്ങോലച്ചില്ലകൾ വെട്ടിയൊരുക്കി ഇന്നു ഓശാനയിലേക്ക് ദേവാലയങ്ങൾ ഒരുങ്ങും. ഓശാനപ്പെരുന്നാളോടെ വിശുദ്ധ വാരത്തിലേക്കും വലിയനോന്പിന്റെ അവസാന വാരത്തിലേക്കും പ്രവേശിക്കുകയാണ്. കുരുത്തോലയുടെ അഗ്രം കുരിശാകൃതിയിൽ പതിച്ചാണ് വ്യാഴാഴ്ച രാത്രി പെസഹ അപ്പം പുഴുങ്ങുന്നതും പാൽ തയാറാക്കുന്നതും. ദുഃഖവെള്ളി, ദുഃഖശനി പുണ്യദിന സ്മരണ അനുഷ്ഠാനങ്ങൾക്കുശേഷം ഈസ്റ്റർ ഞായർവരെ നീളുന്ന വിശുദ്ധ വാരത്തിലേക്കു വിശ്വാസികൾ ഹൃദയവാതിലുകൾ തുറക്കുകയാണ്.
ഓശാന പെരുന്നാളോടെ വിശുദ്ധ വാരാചരണത്തിനും തുടക്കമായി. ഓശാന ഞായറോട് അനുബന്ധിച്ച് കുരുത്തോല വിതരണവും പ്രദക്ഷിണവും ദേവാലയത്തില്‍ നടന്നു. വിശു ദ്ധ വാരാചരണത്തിന് തുടക്കം കുറിച്ചാണ് ഓശാന ഞായര്‍ ആചരിക്കുന്നത്.
കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ചടങ്ങുകൾക്ക് കാഞ്ഞിരപ്പള്ളി രൂപ താദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ മുഖ്യകാർമികത്വം വഹിച്ചു.യേശുവി ന്റെ അന്ത്യ അത്തഴത്തെ അനുസ്മരിച്ച് വ്യഴാഴ്ച ദേവാലയങ്ങളില്‍ അപ്പം മുറിക്കലും കല്ക്കഴുക ല്‍ ശുശ്രൂഷയും നടക്കും. കുരിശ് മരണത്തെ അനുസ്മരിക്കുന്ന ദു:ഖ വെള്ളിയാഴ്ച കുരി ശിന്റെ വഴി പ്രാര്‍ത്ഥനകള്‍ നടക്കും. ശനിയാഴ്ച പുത്തന്തീയ് ,പുത്തന്‍വെള്ളം വെഞ്ച രിപ് തുടങ്ങിയ ചടങ്ങുകളും ഞായറാഴ്ച ഉയിര്‍പ്പ് തിരുനാളും ആഘോഷിക്കും.