എരുമേലി: പത്രത്താളുകളിലും ടിവി യിലും കണ്ട കടപ്പുറത്തിന്‍റെ കരച്ചിൽ കുർബാന പ്രസംഗത്തിലൂടെ വിശ്വാസികളുടെ കാതുകളിലേക്ക് അലയടിച്ചപ്പോൾ ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തിൽപെട്ടവരുടെ വേദന സ്വന്തം ഹൃദയത്തിൽ ഒരിടവക ഒന്നാകെ ഏറ്റു വാങ്ങി. നോമ്പിന്‍റെ ചൈതന്യത്തോടെ ചെലവുകൾ കുറച്ചും ക്രിസ്മസ് ആലോഷങ്ങൾ വെട്ടിച്ചുരുക്കിയും കാഞ്ഞിരപ്പള്ളി രൂപതയിലെ പുത്തൻ കൊരട്ടി സെന്‍റ് ജോസഫ്സ് ഇടവകാംഗങ്ങൾ പങ്കുവെച്ചപ്പോൾ സ്വരുക്കൂട്ടിയത് 3,29,101 രൂപ.കഴിഞ്ഞ ദിവസമാണ് വികാരി ഫാ. വർഗീസ് പുതുപ്പറന്പിലിന്‍റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ ഓഖി ദുരിതം നിറഞ്ഞ തിരുവനന്തപുരം തുമ്പ കടപ്പുറത്തെത്തിയത്. എല്ലാം നഷ്ടപ്പെട്ട് കണ്ണീർ വറ്റിയ സങ്കടമുഖങ്ങളെ അവർ പ്രിയപ്പെട്ടവരോടെന്ന പോലെ ചേർത്തു പിടിച്ചു. നഷ്ടങ്ങളുടെ വേദനയിൽ മരവിച്ച ആ കൈകളിൽ അവർ സ്വരുക്കൂട്ടിയതെല്ലാം വെച്ചുകൊടുത്തു. ഇടവകാംഗങ്ങളിൽ നിന്നു സമാഹരിച്ച തുകയുടെ ഒരു ഭാഗം ദുരന്തബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. സൂസപാക്യത്തിന് കൈമാറി.ശേഷിച്ച തുക ഉപയോഗപ്പെടുത്തി ഓഖി നാശം വിതച്ച തിരുവനന്തപുരം തുമ്പയിലെ ഇരുന്നൂറിൽപ്പരം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ നൽകി. അരിയും പല വ്യഞ്ജന സാധനങ്ങളും അടങ്ങുന്ന കിറ്റുകൾ തുമ്പ സെന്‍റ് ജോൺ ദ് ബാപ്റ്റിസ്റ്റ് പള്ളി വികാരി ഫാ. ആഷ്ലിന്‍റെ സാന്നിധ്യത്തിൽ വിതരണം ചെയ്തു. ഓഖി ദുരന്തത്തിൽ ഏറ്റവും കൂടുതൽ ആളുകളെ നഷ്ടപ്പെട്ട പൂന്തുറ സെന്‍റ് തോമസ് ഇടവകയിലെ വികാരി ഫാ. ജസ്റ്റിൻ ജൂഡുമായി ആശയവിനിമയം നടത്തിയ 30 അംഗ സംഘം ദുരന്തത്തിൽ മരണപ്പെട്ടവരുടെയും കാണാതായവരുടെയും കുടുംബങ്ങൾ സന്ദർശിക്കുകയും അവരുടെ ദുഃഖത്തിൽ പങ്കുച്ചേരുകയും ചെയ്തു.എപ്പോൾ വേണമെങ്കിലും നിശ്ചലമായേക്കാവുന്ന ശരീരം മാത്രമാണ് മനുഷ്യരെന്ന് കടപ്പുറത്തിന്‍റെ ദൈന്യത കാട്ടിത്തന്നു. എവിടെയും എപ്പോൾ വേണമെങ്കിലും ദുരന്തമെത്താം. തകർത്തെറിഞ്ഞതിനൊടുവിൽ അവശേഷിക്കുന്നവരുടെ കണ്ണീരിന് മീതെ കൈപ്പടം വയ്ക്കുമ്പോഴാണ് അതീജീവനത്തിന്‍റെ തഴുകലായി അത് മാറുന്നത്. സുനാമി പോലെ, ഓഖി കൊടുങ്കാറ്റിൽ തകർന്നടിഞ്ഞവരുടെ ഓർമകളുമായി കഴിയുന്നവരുടെ എണ്ണം നിരവധിയാണ്. ഉപജീവനത്തിനായി കടലിലേക്ക് പോയി തിരിച്ചുവരാത്തവരെ കാത്തിരിക്കുന്ന കണ്ണുകൾ അനേകമാണ്.

വികാരി ഫാ. വർഗീസ് പുതുപ്പറന്പിലിന്‍റെ നേതൃത്വത്തിൽ കൈക്കാരന്മാർ, സിസ്റ്റേഴ്സ്, ഇടവക പ്രതിനിധികൾ, യുവദീപ്തി അംഗങ്ങൾ എന്നിവരുൾപ്പെടുന്ന സംഘമാണ് ദുരന്തബാധിതമേഖല സന്ദർശിച്ചത്. തുമ്പയിൽ നിന്നും എരുമേലി പുത്തൻ കൊരട്ടി ഇടവകയിൽ വണ്ടിയിൽ നിന്നിറങ്ങിയ വിശ്വാസികൾ അൾത്താരയുടെ മുമ്പിൽ കണ്ണുകൾ നിറഞ്ഞ് പ്രാർഥിച്ചു…..ഇനിയുണ്ടാകരുതേ ദുരന്തങ്ങൾ..