കോട്ടയം മണർകാട് അരീപ്പറമ്പിൽ  കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ 15കാരി ബലാത്സംഗത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ കൊലപാത കവുമായി ബന്ധപ്പെട്ട് സ്വകാര്യസ്ഥാപനത്തിലെ ഡ്രൈവർ അജേഷിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ച മുതലാണ് പെൺകുട്ടിയെ കാണാതായത്.

പെൺകുട്ടി അവസാനമായി ഫോണിൽ സംസാരിച്ചത് മണർകാട് പാലം സ്വദേശി അജേ ഷുമായാണെന്ന് കണ്ടെത്തി.കസ്റ്റഡിയിലെടുത്ത അജേഷിനെ വിശദമായ ചോദ്യം ചെയ്യലി ലാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റ ചുരുളഴിയുന്നത്. വ്യാഴാഴ്ച പെൺകുട്ടി യെ വിളിച്ച് വരുത്തി ലൈംഗികപീഡനത്തിന് ശ്രമിച്ചുവെന്നാണ് അജേഷ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

വഴങ്ങാത്തതിനെ തുടർന്ന് കയറും ഷാളും കഴുത്തിൽ മുറുക്കിക്കൊന്നുവെന്നായിരുന്നു അജേഷ് നല്‍കിയ മൊഴി. രാത്രിയായപ്പോൾ മൃതദേഹം ചാക്കിൽക്കെട്ടി കുഴിച്ച് മൂടുക യായിരുന്നു. മണർക്കാട് അരീപ്പറമ്പിലെ ഹോളോബ്രിക്സ് നിർമ്മാണ യൂണിറ്റിന് ചേർ ന്നുള്ള സ്ഥലത്ത് നിന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ഹോളോബ്രിക്സ് യൂ ണിറ്റിന് സമീപം പ്രതി താമസിക്കുന്ന മുറിയിൽ വെച്ചാണ് കൊലപാതകം നടത്തിയതെ ന്നുമായിരുന്നു ഇയാളുടെ മൊഴി.