മുണ്ടക്കയം കോരുത്തോട്ടില്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് വെള്ളം ശേഖരി ക്കാന്‍ പോയ ലോറി നിര്‍ത്തിയിട്ട ഓട്ടോറിക്ഷയിലും കാറുകളിലും ബൈ ക്കിലും ഇടിച്ച ശേഷം മറിഞ്ഞു .അപകടത്തില്‍ ഒരാള്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരുക്കേ ലേക്കുകയും ചെയ്തു.

ഓട്ടോ റിക്ഷ യാത്രക്കാരിയായിരുന്ന കോരുത്തോട് 504 കോളനി സ്വദേശിനി കാഞ്ഞിരം തൊട്ടിയില്‍ തങ്കമ്മ ഭാസ്‌ക്കരനാണ്(68) മരിച്ചത്. കോരുത്തോ ട്സ്വദേശികളായ ലോറി ഡ്രൈവര്‍ വലിയ വീട്ടില്‍ രാമചന്ദ്രന്‍ ഇയാളുടെ മകന്‍ എട്ട് വയസുകാരന്‍ അഭിനവ്, പുള്ളോലില്‍ സുനില്‍ കുമാര്‍, ഓട്ടോ റിക്ഷ ഡ്രൈവര്‍ പഴം പുരയ്ക്കല്‍ ഷാജി, കുഴിമാവ് തടത്തില്‍ രാധാമണി എന്നി വര്‍ക്കാണ് പരുക്കേറ്റത്.ഇവരില്‍ അഭിനവിന്റെ നില ഗുരുതരമാ ണ്.പരുക്കേറ്റവരെയെല്ലാം കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശി പ്പിച്ചു.
ബുധനാഴ്ച രാവിലെ പത്തേകാലോടെയായിരുന്നു അപകടം. ദുരിതാശ്വാ സ കേന്ദ്രത്തിലേക്ക് കുടിവെള്ളം ശേഖരിക്കാന്‍ പോയ ലോറി പഞ്ചായത്തി ന് സമീപം നിയന്ത്രണം വിട്ട് ആദ്യം റോഡരുകിലെ മരത്തിലാണ് ഇടിച്ചത്. ഇതിന് ശേഷം ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിലും നിര്‍ത്തിയിട്ട കാറി ലും മറ്റൊരു ഓട്ടോറിക്ഷയിലും ഇടിച്ച ശേഷം റോഡരുകില്‍ പാര്‍ക്ക് ചെ യ്തിരുന്ന നാല് ബൈക്കുകളുടെ മുകളിലേക്ക് മറിയുകയായിരുന്നു. നാട്ടു കാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മുണ്ടക്കയംപോലിസും കാഞ്ഞി രvപ്പള്ളിയില്‍ നിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.