ഉത്തരേന്ത്യയിൽ രാമന്റെ പേരു പറഞ്ഞു അധികാരം പിടിച്ചെടുത്ത ബിജെപി ദക്ഷിണേ ന്ത്യയിൽ അയ്യപ്പന്റെ പേരിൽ അധികാരം പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നന്നതെന്നു സി പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.സുപ്രീം കോടതി വിധിയിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനാകില്ല. പ്രധാനമന്ത്രി ഓർഡിനൻസ് ഇറക്കിയാൽ പ്രശ്നം തീരും. വിശ്വാസത്തിന്റെ പേരിൽ മുതലെടുക്കാനുള്ള ശ്രമമാണ് വിശ്വാസികള ല്ലാത്ത ആർഎസ്എസ് നടത്തുന്നത്.

മുണ്ടക്കയം : വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎം ചരിത്ര വിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം നടത്തുന്ന ജനമുന്നേറ്റ യാത്ര 35ാംമൈലില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്നു സിപിഎമ്മിനെതിരേ വ്യാജ പ്രചണങ്ങള്‍ നടത്തുകയാണ്.

ഇതൊക്കെ കേരള ജനത അവജ്ഞയോടെ തള്ളി കളയുമെന്നതില്‍ സംശയമില്ല. മാനവ മൈത്രിയാണ് സിപിഎമ്മിന്‍റെ നിലപാട്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും രാഷ്ട്രീയം കളിക്കുകയാണ്. സുപ്രീംകോടതി വിധി അട്ടിമറിക്കണമെന്ന ഇവരുടെ നിലപാട് നിയമത്തോടുളള വെല്ലുവിളിയാണ്. തെരഞ്ഞെ’ുക്കപ്പെട്ട ഒരു സര്‍ക്കാരിന് ഇതിനെതിരേ ഒരു നിയമമുണ്ടാക്കാനാവില്ല.

ശബരിമല വിഷയത്തില്‍ സിപിഎം സ്ത്രീകളോട് ശബരിമലയിലേക്കു പോകാന്‍ ആഹ്വാനം ചെയ്താല്‍ ലക്ഷകണക്കിന് മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഒഴുകിയെത്തും. എന്നാല്‍, സിപിഎം അതിനുളള ശ്രമം നടത്തില്ലെന്നും കോടിയേരി പറഞ്ഞു. യോഗത്തില്‍ വൈദ്യുതി മന്ത്രി എം.എം. മണി, ജോയ്‌സ് ജോര്‍ജ് എംപി, സിപിഎം നേതാക്കളായ കെ.കെ. ജയചന്ദ്രന്‍, കെ.ജെ. തോമസ്, പി.എസ്. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.