മുണ്ടക്കയo: ഒറിജലിനെ വെല്ലുന്ന ഇരുനൂറിന്‍റെ കള്ളനോട്ടുകൾ വ്യാപകം. കോട്ടയം, ഇടുക്കി ജില്ലകളിലെ ടൗണുകളിലാണ് കള്ളനോട്ട് കണ്ടെത്തിയിരിക്കുന്നത്. മത്സ്യ, മാംസ, പഴം, പച്ചക്കറി കടകളിലാണ് ഇവ കൂടുതലും നൽകുന്നത്.ഇന്നലെ മുണ്ടക്കയത്തുള്ള മീൻകടയിൽ 200 ന്‍റെ കള്ളനോട്ട് എത്തിയിരുന്നു. അന്യസംസ്ഥാന തൊഴിലാളിയുടെ പക്കലാണ് നോട്ട് എത്തിയത്.

കടയുടമയുടെ കൈയിൽ നോട്ട് ലഭിച്ചപ്പോൾ തന്നെ കള്ളനോട്ടാണെന്ന് വ്യക്തമായി. ഇതിനിടെ നോട്ട് നൽകിയ ആൾ മുങ്ങുകയും ചെയ്തു. അന്യസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നിടത്താണ് ഇവ കൂടുതലും വിറ്റഴിക്കപ്പെടുന്നത്. കള്ളനോട്ടുകൾ പ്രചാരത്തിലായതോടെ വ്യാപാരികൾ ബുദ്ധിമുട്ടുകയാണ്.

200, 500, 2000 നോട്ടുകൾ എങ്ങനെ വാങ്ങുമെന്നാണ് വ്യാപരികൾ ചോദിക്കുന്നത്. നോട്ടുമായി ബാങ്കുകളിലും മറ്റും എത്തുപ്പോഴാണ് കള്ളനോട്ടാണെന്ന് തെളിയുന്നത്. ഇത്തരത്തിലുള്ള നോട്ടുകൾ നശിപ്പിച്ചു കളയുകയാണ് പതിവ്