മുക്കൂട്ടുതറയില്‍ നിന്നും കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജസ്ന മരിയ ജയിംസിനെ കണ്ടെത്തിയതായി അഭ്യൂഹം.ബാംഗ്ലൂരിലെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട നില യില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയതായാണ് അഭ്യൂഹം പരക്കുന്നത്.

പെണ്‍കുട്ടിയെ ബാംഗ്ലൂരില്‍ കണ്ടതായി ഡിജിപിയ്ക്ക് ആണ് വിവരം ലഭിച്ചത്. ഇക്കാ ര്യം ബന്ധുക്കളെയും അറിയിച്ചതായാണ് സൂചന. എന്നാല്‍ ഈ വിവരം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അവശ നിലയിലാണ് ജെസ്നയോട് രൂപ സാദ്യ ശ്യമുള്ള പെൺകുട്ടിയെ കണ്ടത്തിയതായി വിവരം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി രൂപതാ അദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ അടക്കം മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ രഹസ്യ നീക്കത്തിലാണ് നിർണ്ണായകമായ വിവരം പുറത്ത് വന്നിരിക്കുന്നത്. സുബോധമില്ലാതെ ബാഗ്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടിയോട് ജസ്നയോട് രൂപ സാദൃശ്യമുള്ളതായാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരം.
കഴിഞ്ഞ മാസം 22 നാണ് മുക്കൂട്ടുതറയിലെ വീട്ടിൽ നിന്നും മുണ്ടക്കയം പുഞ്ചവയലിലെ പിതൃസഹോദ രിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജസ്‌നയെ കാണാതാകുന്നത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം എങ്ങുമെത്താത്ത സ്ഥിതിയിലാണ്.