എരുമേലി: ഡിജിപിയുടെ സാന്നിധ്യത്തിൽ പോലീസിനെ ആദ്യം പുകഴ്ത്തിയ എംഎൽഎ പിന്നെ വിമർശനങ്ങളുടെ കെട്ടഴിച്ചപ്പോൾ സദസ് അമ്പരന്നു. ഇന്നലെ എരുമേലി പോലീസ് സ്റ്റേഷൻ നവീകരണത്തിന്‍റെ ഉദ്ഘാടന സമ്മേളന വേദിയിൽ പി.സി. ജോർജ് എംഎൽഎയാണ് ഡിജിപി ലോക് നാഥ്‌ ബെഹ്റയുടെ സാന്നിധ്യത്തിൽ രൂക്ഷ വിമർശനം നടത്തിയത്.  മറ്റ് രാജ്യങ്ങളിലെ പോലീസ് സേനയേക്കാൾ മിടുക്കരാണ് കേരള പോലീസ് എന്ന് പ്രസംഗിച്ചു തുടങ്ങിയ എംഎൽഎ എരുമേലി പോലീസ് സ്റ്റേഷന്‍റെ പ്രവർത്തനത്തെ രൂക്ഷമായി വിമർശിക്കുകയായിരുന്നു.

സ്റ്റേഷൻ ഭരിക്കുന്നത് ഒരു ഗുണ്ടയാണെന്ന് എംഎൽഎ ആരോപിച്ചു. സിഐയെ സ്ഥലം മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാമറ നിരീക്ഷണത്തിൽ ഒരു ബൈക്കിന്‍റെ നമ്പർ മറ്റൊരു കാർ നമ്പർ ആണെന്ന് കണ്ടെത്തിയപ്പോൾ നടപടിയെടുക്കാതിരിക്കാൻ സിഐ ഇടപെട്ടെന്ന് എംഎൽഎ പറഞ്ഞു. പോലീസ് സ്റ്റേഷനും വില്ലേജ് ഓഫീസും പഞ്ചായത്ത്‌ ഓഫീസും സദ്ഭരണ കേന്ദ്രങ്ങളായാൽ നാട് നന്നാകുമെന്ന് എംഎൽഎ പറഞ്ഞു.