മുണ്ടക്കയം: കൂട്ടിക്കലിൽ അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ഏന്തയാര്‍ ചാത്തന്‍പ്ലാപ്പള്ളി, മൂത്താശ്ശേരില്‍ സജിമോ(45)നെ പോലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ്നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക കൊല്ലപ്പെട്ട തങ്കമ്മയുടെയും സിനിയുടേയും വീടിന് മുകൾഭാഗത്ത് റബർ തോട്ടത്തിൽ നിന്നും സജിമോൻ സംഭവ ദിവസം ധരിച്ചിരുന്ന വസ്ത്രങ്ങൾ പ്രതിയുടെ ചാത്തൻ പ്ലാപ്പള്ളിയിലുള്ള വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തു.

കൂട്ടിക്കല്‍ പ്ലാപ്പള്ളി, ചിലമ്പിക്കുന്നേല്‍ തങ്കമ്മകുട്ടപ്പന്‍ (80), മകള്‍ സിനി(45) എന്നിവരെ കഴിഞ്ഞ 26ന് സജിമോൻ ചുറ്റികകൊണ്ടു തലയ്ക്കടിച്ചു കൊന്നതായാണ് കേസ്. 10 വരെ കോടതി പ്രതിയെ പോലീസ് കസ്റ്റഡിയിൽ നൽകിയിട്ടുണ്ടങ്കിലും തെളിവുകൾ പൂർണമായാൽ പ്രതിയെ കോടതിയിൽ ഹാജരാക്കാനാണ് സാധ്യത.