ഞായാറാഴ്ച ഉച്ചകഴിഞ്ഞുണ്ടായ ചുഴലിക്കാറ്റാണ് കാഞ്ഞിരപ്പള്ളി ആനക്കല്ല് മേഖലയില്‍ നാശം വിതച്ചത്.പ്രദേശത്തെ എണ്ണായിരത്തോളം വരുന്ന ഏത്തവാഴക്കൃഷി വീശിയടിച്ച കാറ്റില്‍ നശിച്ചു.എട്ട് ഏക്കറോ ളം വരുന്ന കൃഷിയിടത്തിലെ വാഴകളാണ് നശിച്ചത്.മടുക്കക്കുഴി എം.ജെ ഡൊമിനിക്കിന്റെ സ്ഥലത്ത് പാട്ടത്തിന് കൃഷിയിറക്കിയ പുതുമന ജോര്‍ ജ് 2300 വാഴകളുംപാണന്‍പറമ്പില്‍ തങ്കപ്പന്റെ 900 വാഴകളും കാറ്റില്‍ ഒടിഞ്ഞു വീണു. ഒപ്പംവട്ടക്കുന്നേല്‍ ജോജോയുടെ 2700 വാഴകളും സണ്ണി യുടെ 1400 വാഴകളുംകല്ലറയ്ക്കല്‍ ബിജുവിന്റെ 900 വാഴകളു നശിച്ചു. കുലച്ച വാഴകളാണ് നശിച്ചവയില്‍ കൂടുതലും.

പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസിര്‍, ജില്ലാ പഞ്ചായത്തംഗം സെബാ സ്റ്റ്യന്‍ കുളത്തുങ്കല്‍, ബ്ലോക്ക് പഞ്ചാ വൈസ് പ്രസിഡന്റ് ജോളി മടുക്ക ക്കുഴി, പഞ്ചായത്തംഗം ഷീല തോമസ് കൂമ്പുങ്കല്‍,കൃഷി ഓഫീസര്‍ വേണു ഗോപാല്‍ എന്നിവര്‍ കൃഷി നാശം സംഭവിച്ച സ്ഥലം സന്ദര്‍ശിച്ച് നാശന ഷ്ടം വിലയിരുത്തി. പരിമിതമായ തുകയാണ് നഷ്ടപരിഹാരമായി കര്‍ ക്ഷകര്‍ക്ക് ലഭിക്കുന്നതെന്നിരിക്കെ.കൃഷിനാശത്തിന് പഞ്ചായത്തുകളുടെ തനത് ഫണ്ടില്‍ നിന്ന് തുക വിനിയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍ക ണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ഇന്‍ഷ്വര്‍ ചെയ്ത കുലച്ച വാഴകള്‍ക്ക് ഒന്നിന് മുന്നൂറ് രൂപ വീതവും, കുലയ്ക്കാത്ത വയ്ക്ക് 150 രൂപ വീതവും, ഇന്‍ഷ്വര്‍ ചെയ്യാത്ത കുലച്ച വാഴകള്‍ക്ക് ഒന്നിന്100 രൂപ വീതവും കുലയ്ക്കാത്ത വയ്ക്ക് 75 രൂപ വീതവും നഷ്ടപരിഹാരം അനുവദിക്കുമെന്ന് കൃഷി വകുപ്പ് അധികൃതര്‍ അറിയിച്ചു.