പത്തുവയസ്സുകാരിയെ ലൈഗീകാതിക്രമത്തിന് ഇരയാക്കിയ നടത്തിയ മദ്രസാ അധ്യാപ കന്‍ അറസ്റ്റില്‍. മദ്രസാ അധ്യാപകനായ  പാറത്തോട് സ്വദേശി മുഹമ്മദ് ഷെറീഫിനെ ചങ്ങനാശ്ശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ചങ്ങനാശ്ശേരിയ്ക്കു സമീപമുള്ള മദ്രസയിലെ പത്തുവയസ്സുകാരിയായ വിദ്യാര്‍ത്ഥിനി യാണ് ലൈഗീകാതിക്രമത്തിന് ഇരയായത്. കേസില്‍ മദ്രസാ അധ്യാപകനായ പാറത്തോട് ഇടകുന്നം സ്വദേശീ മുപ്പതുകാരനായ മുഹമ്മദ് ഷെരീഫിനെ പൊലീസ് അറസ്‌ററു ചെയ്തു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി.

ലൈഗീകാതിക്രമത്തിനു ഇരയായ കാര്യം പെണ്‍കുട്ടി മാതാവിനോട് പറയുകയും തുടര്‍ ന്ന് പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. കഴിഞ്ഞ ഡിസംബര്‍ ഇരുപത്തിയഞ്ചു മുതല്‍ പത്തു ദിവസം കുട്ടിയെ ലൈഗീകാതിക്രമത്തിന് ഇരയാക്കിയതായി പ്രതി പൊലീ സില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പു പ്രകാരവും ബലാ ത്സംഘത്തിനും കേസെടുത്തു.പ്രതി മുഹമ്മദ് ഷെരീഫിനെ ചങ്ങനാശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.