തിരുവനന്തപുരത്ത് സി. ദിവാകരനും വയനാട് പിപി. സുനീര്‍, മാവേലിക്കരയില്‍ ചിറ്റ യം ഗോപകുമാര്‍,തൃശൂര്‍ രാജാജി മാത്യു തോമസ് എന്നിവരാണ് മത്സരിക്കുക.മത്സരി ക്കാനില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. സെക്രട്ടറി യെന്ന നിലയില്‍ തിരഞ്ഞെടുപ്പില്‍ ഭാരിച്ച ഉത്തരവാദിത്തമുണ്ടെന്നു സിപിഐ സംസ്ഥാന നിര്‍വാഹകസമിതിയില്‍ കാനം നിലപാടറിയിച്ചു.

രണ്ട് സിറ്റിംഗ് എംഎല്‍എമാരടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് തിരുവനന്തപുരത്ത് ചേ ര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്‍കി.തിരുവനന്തപുരത്ത് കാനം രാ ജേന്ദ്രന്റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അവസാന നിമിഷം വരെ സജീവമായിരുന്നെ ങ്കിലും മത്സരത്തിനില്ലെന്ന നിലപാട് കാനം സ്വീകരിച്ചതോടെയാണ് സി ദിവാകരന് നറു ക്ക് വീണത്.

നാലു മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ഥി പാനല്‍ നിശ്ചയിക്കാനാണ് സി.പി.ഐ സംസ്ഥാ ന നിര്‍വാഹകസമിതി ഇന്നുചേര്‍ന്നത്.ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന ദേശീയ സെക്രട്ടേറിയറ്റും കൗണ്‍സിലുമായിരിക്കും അന്തിമതീരുമാനം കൈക്കൊള്ളുക.