ആവശ്യത്തിനു വെളിച്ചമില്ലാത്തതും വൈദ്യുതി നിലച്ചതും പോളിംഗിനെ സാരമായി ബാധിച്ചു പല ബുത്തുകളിലും ഉദ്യോഗസ്ഥർ നേരിട്ട പ്രധാന പ്രശ്നവും വൈദ്യുതി തടസമായിരുന്നു. സ്ലിപ്പുകളും, കാർഡുകളും ഒത്തുനോക്കുന്നതിനും തടസമുണ്ടായി. പന്തളം കടയ്ക്കാട് ഗവണ്‍മെന്‍റ് എൽപി സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാനായി എത്തിയവരും ഇടനാഴികളിലെ നീണ്ട നിരയിൽ ഇരുട്ടിൽ തപ്പി തടയുന്നത് കാണാമായിരുന്നു. കോന്നി ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ 71 – ാം നന്പർ ബൂത്തിൽ വെളിച്ചക്കുറവ് രാവിലെ തന്നെ ഉദ്യോഗസ്ഥയെ വലച്ചു.വൈദ്യുതി മുടങ്ങിയതിനെ സെന്റ് കാഞ്ഞിരപ്പള്ളി മേരീസ് ബൂത്തിൽ ബൂത്ത് ഏജന്റുമാർ മൊബൈൽ വെട്ടത്തിൽ സ്ലിപ്പുകളും, കാർഡുകളും ഒത്തുനോക്കുന്നതിനും തടസമുണ്ടായി.

വോട്ടരുടെ പേരും സീരിയൽ നന്പരും പലപ്പോഴും തെറ്റായാണ് വിളിച്ചത്. വോട്ടേഴ്സ് ലിസ്റ്റിൽ സീരിയൽ നന്പരുകൾ തെളിയാതിരുന്നതും മറ്റൊരു കാരണമായി. ഉച്ചകഴിഞ്ഞ് മഴ പെയ്തതോടെ വൈദ്യുതി തടസപ്പെടുകയും ചെയ്തു. വൈകുന്നേരം വോട്ടെടുപ്പ് ദീർഘിച്ചതും വെളിച്ചക്കുറവിനിടയാക്കി.പല ബൂത്തുകളിലും സ്ത്രീകൾക്കും വാർധക്യം പിന്നിട്ടവർക്കും വിശ്രമ സൗകര്യവും ഒരുക്കിയിരുന്നില്ല. പൊരിവെയിലത്തും ക്യൂ നിന്നവർക്ക് കുടിവെള്ളം പോലും ക്രമീകരിച്ചിരുന്നില്ല.

വിവിപാറ്റ് സംവിധാനവും, പരിചയ സന്പന്നരല്ലാത്ത ഉദ്യോഗസ്ഥരും പോളിംഗിന്‍റെ വേഗതയും കുറച്ചു. അടൂർ വടക്കടത്തുകാവ് ഗവൺമെന്‍റ് എൽപിഎസിലും പോളിംഗ് തടസപ്പെട്ടു. ‌ചുങ്കപ്പാറ സെന്‍റ് ജോർജ് ഹൈസ്കൂളിലെ 12-ാം ബൂത്തിൽ വെളിച്ചക്കുറവ് വോട്ടർമാരെ ബുദ്ധിമുട്ടിലാക്കി.