കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ് ഫ്രാങ്കോ മുള യ്ക്കലിനെ സന്ദർശിക്കുന്നതിന് ബിഷപ്പുമാര്‍ പാലാ സബ് ജയിലിലെത്തി.കാഞ്ഞിര പ്പള്ളി ബിഷപ്മാത്യു അറയ്ക്കല്‍, സഹായ മെത്രാന്‍ ജോസ് പുളിക്കല്‍,മലങ്കര സ ഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയൂസ് എന്നിവരാണ് എത്തിയത്.ജയിലിൽ നിന്നും സന്ദർശനാനുമതി നേടിയ ബിഷപ്പുമാർ ഫ്രാേങ്കായുമായി 10 മിനിറ്റ് സംസാ രിച്ച ശേഷമാണ് പുറത്തിറങ്ങിയത്.
ഫ്രാേങ്കാക്ക് പ്രാർഥനാ സഹായം നൽകാനാണ് വന്നതെന്ന് ബിഷപ് മാത്യു അറയ്ക്ക ൽ പറഞ്ഞു. ബിഷപ്പിന് പിന്തുണക്കുന്നുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യ ത്തിന് ക്രിസ്തുവിനെ കുരിശിൽ തറച്ചത് തെറ്റ് ചെയ്തിട്ടാണോയെന്നായിരുന്നു മാത്യു അറയ്ക്കലിെൻറ പ്രതികരണം.എന്നാൽ കന്യാസ്ത്രീക്ക് പിന്തുണയുണ്ടോയെന്ന ചോദ്യത്തിന് പീഡിക്കപ്പെട്ടായെന്ന് കോടതി കണ്ടെത്തുമെന്നായിരുന്നു മറുപടി. ഫ്രാങ്കോ മുളയ്ക്കലിനെ കാണുന്നതിനായി ബിഷപ്പുമാര്‍ ഞായറാഴ്ച എത്തിയിരുന്നെ ങ്കിലും അവധി ദിവസമായിരുന്നതിനാല്‍ അനുമതി ലഭിച്ചിരുന്നില്ല. ജയില്‍ അധികൃ തര്‍ തിങ്കളാഴ്ച വരാന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് ബിഷപ്പുമാര്‍ ഇന്ന് എത്തിയത്.