എലിക്കുളം: വീടിന്റെ അറ്റകുറ്റപ്പണിക്കായി മുറ്റത്ത് തേക്കുമരത്തിൽ ചാരിവെച്ചിരുന്ന കോൺക്രീറ്റ് ജനൽകട്ടിള മറിഞ്ഞ് വീണ് പതിനാലുകാരൻ മരിച്ചു. എലിക്കുളം ബാങ്ക്പ ടിക്കുസമീപം മടുക്കക്കുന്നേൽ വീട്ടിൽ സിജിയുടെയും സിന്ധുവിന്റെയും മകൻ അദ്വൈത്(14) ആണ് മരിച്ചത്.

അയൽക്കൂട്ട യോഗത്തിന് പോയ സിന്ധു ഞായറാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് തിരിച്ചു വീട്ടിലെത്തിയപ്പോഴാണ് ജനൽകട്ടിളക്കടിയിൽ അദ്വൈത് തലയ്ക്ക് മാരകമായി പരിക്കേ റ്റ് രക്തം വാർന്ന് കിടക്കുന്നത് കണ്ടത്.ഉടൻ പാലാ ജനറൽ ആശുപത്രിയിലാക്കിയെങ്കി ലും രക്ഷിക്കാനായില്ല.നെറ്റി തകർന്ന നിലയിലായിരുന്നു. പൊൻകുന്നം പോലീസ് മേൽ നടപടി സ്വീകരിച്ചു.അച്ഛൻ സിജി മഞ്ചക്കുഴിയിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്.

സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഇളങ്ങുളം സെന്റ് മേരീസ് ഹൈസ്‌ ക്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിയാണ് അദ്വൈത്.സഹോദരങ്ങൾ:അക്ഷയ്, ജിത്തു. ശവസംസ്‌കാരം പോസ്റ്റ് മോർട്ടത്തിനു ശേഷം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.