aunchi-stripപീരുമേട്: കുട്ടിക്കാനത്തെ സ്വകാര്യ എസ്റ്റേറ്റിൽ ഒഡീഷ സ്വദേശി നി വെട്ടേറ്റുമരിച്ച സംഭവത്തിൽ രണ്ടുപേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ശ്രീലങ്കൻ വംശജ നായ പീരുമേട് കച്ചേരിക്കുന്ന് ര ഞ്ചിനി ഭവനിൽ വിശ്വനാഥൻ (54), ഒഡീഷ സ്വദേശി പ്രഹ്ലാദ് പത്ര (ബോലക്ക് പത്ര) (20) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഇതേ തോട്ടത്തിലെ തൊഴിലാളികളാണ്. ഇന്നലെയാണ് പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.st-joseph
ഒന്നാംപ്രതി വിശ്വനാഥൻ യുവതിയോട് ലൈംഗിക താത്പര്യം കാട്ടിയിരുന്നു. ഇവർ അതിനു വഴങ്ങി യില്ല. രണ്ടാംപ്രതിയായ പ്രഹ്ലാദ് പത്രയ്ക്കുള്ള മുൻവൈരാഗ്യവുമാണ് കൊലപാതകത്തിനു കാരണമെന്നു പോലീസ് പറഞ്ഞു. peerumedu_murder_prathy-2
പ്രഹ്ലാദ് പത്ര ഇയാളുടെ ഭാര്യയെ ഉപദ്രവിക്കുന്നവിവരം ബന്ധപ്പെട്ടവരെ അറിയിച്ചതാണ് ഇയാൾക്ക് യുവതിയോടുള്ള വൈരാഗ്യത്തിനു കാരണം. പ്രഹ്ലാദ് പത്രയുടെ ഭാര്യയെ ബന്ധുക്കളെത്തി നാട്ടിലേക്ക് തിരികെ കൊണ്ടുപോയി.കൊല്ലപ്പെട്ട സബിത ബാജി (30) നിത്യവും വിറകെടുക്കാൻ പോകുന്ന സ്‌ഥലം പ്രതികൾ നേരെത്തേ കണ്ടുവച്ചിരുന്നു. സംഭവദിവസം വിശ്വനാഥൻ ഈറ്റവെട്ടാനെന്ന വ്യാജേന സംഭവസ്‌ഥലത്തെത്തി. ഇതിന് 15 മീറ്റർ മാറി പ്രഹ്ലാദ് പത്രയും കാത്തിരുന്നു. വിറകു ശേഖരിച്ച് രണ്ടുകെട്ടുകളാക്കി. ഒരുകെട്ടെടുത്ത് വീട്ടിൽ കൊണ്ടുപോയി ഇട്ടശേഷം അടുത്ത കെട്ട് എടുക്കാനായി സബിത ബാജി എത്തുന്ന വിവരം രണ്ടാം പ്രതി ഒന്നാം പ്രതിയെ അറിയിച്ചു. യുവതി അടുത്തെത്തിയപ്പോൾ ഈറ്റവെട്ടുന്ന കത്തി ഉപയോഗിച്ച് ഒ ന്നാംപ്രതി കഴുത്തിൽ വെട്ടുകയായിരുന്നെന്ന് പോലീസ് പറയുന്നു. peerumedu_murder_prathy-3
ബോധം നഷ്‌ടപ്പെട്ട യുവതിയെ വിശ്വനാഥനും പ്രഹ്ലാദ് പത്രയും മാനഭംഗപ്പെടുത്തിയതായാണ് മൊഴി. ഇതിനിടയിൽ യുവതിയുടെ കൈകാലുകൾ ചലിക്കുന്നതുകണ്ട ഒന്നാം പ്രതി പത്തോളം പ്രാവശ്യം ഇവരെ വെട്ടി മരണം ഉറപ്പിച്ചശേഷം പാറക്കട്ടിനു മുകളിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി മൃതദേഹം ഒളിപ്പിച്ചു.58 മുറിവുകളാണ് മൃതദേഹത്തിൽ കണ്ടെത്തിയത്. ഇടംകൈ കൊണ്ടുള്ള വെട്ടാണ് നടന്നതെന്നും പോലീസ് കണ്ടെത്തിയിരുന്നു. വിശ്വനാഥൻ ഇടംകൈയനാണ്. ഇരുവരെയും പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. akjjjjjjm