പൊന്‍കുന്നം: ഓസ്‌ട്രേലിയയില്‍ മലയാളി യുവതി ആത്മഹത്യ ചെയ്ത സംഭവത്തി ന്റെ ദുരൂഹത പുറത്തുകൊണ്ടുവരണം എന്നാവശ്യപ്പെട്ടും മരണത്തില്‍ സംശയം ഉന്നയിച്ചും യുവതിയുടെ ഭര്‍ത്താവിനെതിരെ ബന്ധുക്കള്‍ പരാതി നല്‍കി. കഴിഞ്ഞ ആറിന് മെല്‍ബണില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പൊന്‍കുന്നം പനമറ്റം സ്വദേശി മോനിഷ (27) യുടെ മരണത്തില്‍ ഭര്‍ത്താവ് അരുണിനുള്ള പങ്ക് അന്വേ ഷിക്കണം എന്നാവശ്യപ്പെട്ട് ഓസ്‌ട്രേലിയയില്‍ ക്രൈം സ്റ്റൊപ്പേഴ്‌സിനും കോട്ടയം എസ് പിക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്. മോനിഷയുടെ മാതാവ് അദ്ധ്യാപി കയായ എസ്. സുശീലാദേവിയാണ് പരാതി നല്കിയിരിക്കുന്നത്.

കഴിഞ്ഞ ആറിന് മെല്‍ബണില്‍ ഇവര്‍ താമസിക്കുന്ന വസതിയില്‍ തൂങ്ങിമരിച്ച നില യില്‍ മോനിഷയുടെ മൃതദേഹം കണ്ടെത്തിയതായാണ് ഭര്‍ത്താവ് അരുണ്‍ ബന്ധുക്ക ളെ വിവരം അറിയിച്ചത്. മൃതദേഹം 18 ന് നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. പൊന്‍കു ന്നം പനമറ്റം വെളിയന്നൂര്‍ ചെറുകാട്ട് പരേതനായ മോഹന്‍ ദാസിന്റെയും സുശീലാ ദേവിയുടെയും മകളാണു മോനിഷ.splash new
മോനിഷ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍ ആയിരുന്നു. അരുണ്‍ ഓസ്‌ട്രേലിയയില്‍ നഴ്‌സായിരുന്നു. ഒന്നര വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരു വരും. ആദ്യം രജിസ്റ്റര്‍ വിവാഹം നടത്തിയ ഇവരെ പിന്നീട് ബന്ധുക്കള്‍ ഇടപെട്ട് മതാചാര പ്രകാരം വിവാഹിതരാക്കുകയായിരുന്നു. ഓസ്‌ട്രേലിയയില്‍ എം ബി എ (എച്ച് ആര്‍) കഴിഞ്ഞു ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രെഷനില്‍ ജോലി ചെയ്യുകയാണെ ന്നായിരുന്നു വിവാഹത്തിന് മുമ്പ് അരുണ്‍ മോനിഷയെയും കുടുംബാംഗങ്ങളെയും ധരിപ്പിച്ചിരുന്നതെന്ന് സുശീലാ ദേവി പറഞ്ഞു.ISSUE MONISHA MURDER new
എന്നാല്‍ വിവാഹ ശേഷം മോനിഷ ഓസ്‌ട്രേലിയയില്‍ ചെന്നപ്പോഴാണ് അരുണ്‍ മെയില്‍ നഴ്‌സാണെന്നു തിരിച്ചറിഞ്ഞത്. വിവാഹത്തിന് മുമ്പ് തന്നെ ഓസ്‌ട്രേലി യയില്‍ വിസ സംഘടിപ്പിക്കുന്നതിനാണെന്ന് പറഞ്ഞ് അരുണ്‍ നിര്‍ബന്ധിച്ച് മോനി ഷയുടെയും അരുണിന്റെയും പേരില്‍ വസ്തുവിന്റെ ഏതാനും ഭാഗം എഴുതി വാങ്ങിയിരുന്നു. തുടര്‍ന്ന് അത്യാവശ്യമായി ഇരുപത് ലക്ഷം രൂപ വേണമെന്ന് അരുണ്‍ മോനിഷയോടും മാതാവ് സുശീലാ ദേവിയോടും അവശ്യപ്പെട്ടിരുന്നു.splash new
ഈ മാര്‍ച്ചില്‍ വിരമിക്കുമ്പോള്‍ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളായി ലഭിക്കുന്ന പണം അരുണിന് നല്‍കാമെന്നു പറഞ്ഞിരുന്നെങ്കിലും പണം നേരത്തെ വേണമെന്ന് അരുണ്‍ ആവശ്യപ്പെട്ട പ്രകാരം സുശീലാ ദേവി ലോണിന് അപേക്ഷ നല്‍കിയിരിക്കു കയായിരുന്നു. അതിനിടെ മൂന്ന് ലക്ഷം രൂപ മുന്‍കൂറായി അയച്ചു നല്‍കുകയും ചെയ്തു. ഇതിനിടയിലായിരുന്നു മോനിഷയുടെ മരണം.dead monisha copy
ഒന്നര വര്‍ഷം മുമ്പ് ഇരുവരും ഒന്നിച്ച് ഓസ്‌ട്രേലിയയിലേക്ക് പോയി ആറു മാസ ത്തിന് ശേഷം മോനിഷ നാട്ടില്‍ എത്തിയിരുന്നു. അന്ന് പണത്തിന് വേണ്ടി എന്തും ചെയ്യുന്ന പ്രകൃതക്കാരനാണ് അരുണെന്ന് മോനിഷ തന്നോടു പറഞ്ഞിരുന്നതായി സുശീലാദേവി പറയുന്നു. പിന്നീട് ഫോണ്‍ വിളിക്കുമ്പോള്‍ അരുണ്‍ വഴക്കിട്ട വിവരവും ശാരീരികമായി ഉപദ്രവിച്ച വിവരവും മോനിഷ പറഞ്ഞിരുന്നതായും ബന്ധുക്കള്‍ പറയുന്നു.st.joseph pubic school
ഈ മാര്‍ച്ചില്‍ വിരമിക്കുമ്പോള്‍ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളായി ലഭിക്കുന്ന പ ണം അരുണിന് നല്‍കാമെന്നു പറഞ്ഞിരുന്നെങ്കിലും പണം നേരത്തെ വേണമെന്ന് അരുണ്‍ ആവശ്യപ്പെട്ട പ്രകാരം സുശീലാ ദേവി ലോണിന് അപേക്ഷ നല്‍കിയിരിക്കു കയായിരുന്നു. അതിനിടെ മൂന്ന് ലക്ഷം രൂപ മുന്‍കൂറായി അയച്ചു നല്‍കുകയും ചെയ്തു. ഇതിനിടയിലായിരുന്നു മോനിഷയുടെ മരണം.

ഒന്നര വര്‍ഷം മുമ്പ് ഇരുവരും ഒന്നിച്ച് ഓസ്ട്രേലിയയിലേക്ക് പോയി ആറു മാസ ത്തിന് ശേഷം മോനിഷ നാട്ടില്‍ എത്തിയിരുന്നു. അന്ന് പണത്തിന് വേണ്ടി എന്തും ചെയ്യുന്ന പ്രകൃതക്കാരനാണ് അരുണെന്ന് മോനിഷ തന്നോടു പറഞ്ഞിരുന്നതായി സുശീലാദേവി പറയുന്നു. പിന്നീട് ഫോണ്‍ വിളിക്കുമ്പോള്‍ അരുണ്‍ വഴക്കിട്ട വിവരവും ശാരീരികമായി ഉപദ്രവിച്ച വിവരവും മോനിഷ പറഞ്ഞിരുന്നതായും ബന്ധുക്കള്‍ പറയുന്നു.altra scaning