മഴ ശക്തമായതോടെ പുഴയിലും തോടുകളിലും ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ. രണ്ടു വർഷത്തിനിടെ ജില്ലയിൽ ജലാശയ ങ്ങളിൽ വീണ് മരിച്ചത് 126 പേരാണ്. മരണം കൂടുതലും കോട്ടയം മേഖ ലയിൽ. 


ഫയർഫോഴ്സ് രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം 2016 17 കാലയ ളവിൽ 126 പേർ ജില്ലയിൽ മുങ്ങിമരിച്ചു. കോട്ടയത്തു 44 പേരും ചങ്ങ നാശേരിയിൽ എട്ടും കടുത്തുരുത്തിയിലും വൈക്കത്തും 17 പേർ വീത വും കാഞ്ഞിരപ്പള്ളിയിൽ 33 പേരും പാലായിൽ ഏഴു പേരുമാണ് മുങ്ങിമരിച്ചത്.SCOLERS

കിണറ്റിൽ വീണുണ്ടായ അപകടങ്ങൾ 180 എണ്ണമാണ്. പുഴകളുടെ ആഴ വും ഒഴുക്കും മനസിലാക്കാതെയും മദ്യവും മയക്കും മരുന്നും ഉപയോ ഗിച്ച ശേഷം ഇറങ്ങുന്നതുമൊക്കെ അപകടങ്ങൾക്കു കാരണമാകുന്നുണ്ട്.  

മീനച്ചിലാറിന്‍റെ പല ഭാഗങ്ങളിലും അപകടങ്ങൾ ഒളിഞ്ഞിരി ക്കുന്നതാ യി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നു.